പുതിയ ലോകം പുതിയ വഴി | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
“ഭ്രാന്തരാവുക നാമു,മതിനാല്‍ സ്വപ്നങ്ങള്‍തന്‍ കാന്തരാവുക”, എന്ന് മലയാളകവിതയെ മാറ്റിമറിച്ച കവി അയ്യപ്പപ്പണിക്കര്‍. മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്ന് തോന്നാവുന്ന അനേകം സ്വപ്നങ്ങളുടെ — മനുഷ്യന്റെ വര്‍ത്തമാന, ഭാവി ജീവിതത്തെപ്പറ്റിയുള്ള മഹത്തായ സ്വപ്നങ്ങളുടെ — കാന്തനായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്. അവനവന് കേന്ദ്രീകൃതമായ ജീവിത ശൈലിയില്‍നിന്ന് മാറി, തന്റെ ചുറ്റുപാടുമുള്ള അയല്‍ക്കാരിലേയ്ക്കു് ശ്രദ്ധയും താല്പര്യവും വളര്‍ത്തുക, അവരുടെ ജീവിതം സുഗമമാക്കാന്‍ തന്നാലാവുന്നതു ചെയ്യുക, അങ്ങനെയുണ്ടാവുന്ന ‘അയല്‍ക്കൂട്ടങ്ങള്‍’ വഴി, പരസ്പര സഹകരണം വഴി, നാടിനാകെ സമാധാനവും ശാന്തിയും സംതൃപ്തിയും നിറഞ്ഞ ജീവിതം സാധ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ കാതല്‍.ഡി. പങ്കജാക്ഷക്കുറുപ്പ്
അങ്ങേയറ്റം ലളിതവും സാധാരണവും അതേ സമയം ഏറ്റവും ആദര്‍ശവല്‍കൃതവുമായ ഈ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിലേക്കായി പങ്കജാക്ഷക്കുറുപ്പ് നടത്തിയ പരീക്ഷണങ്ങളുടേയും അഗാധമായ മനനത്തിന്റെയും പരിണിതഫലമാണ് ‘പുതിയ ലോകം പുതിയ വഴി ’ എന്ന ഈ പുസ്തകം. ലളിതവല്‍ക്കരണത്തിലൂടെ വിഷയത്തിന്റെ ഗൗരവവും ഗാംഭീര്യവും ചോര്‍ന്നു പോകാന്‍ ഇടയാക്കാതെ, എന്നാല്‍ ഏറ്റവും ലളിതമായ രീതിയില്‍ ഗഹനമായ സാമൂഹ്യ യാത്ഥാര്‍ത്ഥ്യങ്ങളെ എങ്ങനെ വിശകലനം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതി. സമാധാനപരമായ സഹവര്‍ത്തിത്വത്തിലും ക്രിയാത്മകമായ ഇടപെടലുകളിലും അധിഷ്ഠിതമായ ഒരു നവസമൂഹം ഉയര്‍ന്നു വരണം എന്ന് കാംക്ഷിക്കുന്ന ‘സായാഹ്ന ’യ്ക്ക് ഇത്തരം ഒരു കൃതി പ്രസിദ്ധീകരിക്കാനായതില്‍ സന്തോഷമുണ്ട്.
1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന് ഡോ. പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.
3.എന്തുകൊണ്ട് ചിന്തിക്കുന്നില്ല?
7.അയല്‍ക്കൂട്ടത്തിന്റെ പശ്ചാത്തലം
10.അമ്പലപ്പുഴ മുന്നോട്ടു വരുന്നുവോ?
11.സ്വകാര്യപരതേ, നീ തന്നെ ശത്രു
12.സ്വകാര്യപരതയുടെ പരിണാമങ്ങള്‍
13.എന്തുകൊണ്ട് ഭാവന വിടരുന്നില്ല?
14.പ്രതിബന്ധങ്ങള്‍ മുന്നേറാന്‍
19.മാറ്റം സംഭവിക്കാതിരിക്കുന്നതിന്റെ കാരണം
20.സ്വാര്‍ത്ഥതയും സ്വകാര്യപരതയും
22.സ്വാതന്ത്ര്യത്തിന്റെ പരിമിതി
25.പുതിയ ലോകത്തില്‍ വിദ്യാഭ്യാസം
35.പുതിയ സമൂഹത്തില്‍ വ്യക്തി ഉദാസീനനാവാന്‍ ഇടയാവില്ലേ?
43.സാമ്പത്തിക അസമത്വം ഉണ്ടായതെങ്ങനെ?
44.ജാതിവ്യത്യാസം ഉണ്ടായതെങ്ങനെ?
45.ഇതുവരെയുണ്ടായ സമരങ്ങളുടെ ആകെ ഫലം
50.സാമൂഹ്യബോധം ഉണര്‍ത്താനുള്ള വഴി
51.ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാട്
53.പ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്ന തടസ്സങ്ങള്‍
54.തടസ്സം നീക്കാന്‍ ദര്‍ശനം ചെയ്യുന്ന ശ്രമങ്ങള്‍
61.വിപ്ലവകാരി എന്തിനുവേണ്ടി നിലകൊള്ളണം?
65.പഞ്ചായത്തീരാജ് സഹായകമാകുമോ?
67.പഞ്ചായത്തുകളും അയല്‍ക്കൂട്ടങ്ങളും
70.പ്രശ്നങ്ങളെ വേര്‍തിരിച്ചു നേരിടുന്നതിന്റെ പ്രശ്നം
73.അക്രമരാഹിത്യത്തില്‍നിന്നും മുന്നോട്ട്
74.കൂടിയാലോചനകളിലൂടെ സാമൂഹ്യ പരിവര്‍ത്തനം
78.വര്‍ഗസമരമല്ല; വര്‍ഗമോചനമാണ് ഇനി വേണ്ടത്
82.സാമൂഹ്യവിരുദ്ധരോടുള്ള സമീപനം
83.സാമൂഹ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും
85.നടക്കാത്ത കാര്യത്തിന് എന്തിനു ശ്രമിക്കുന്നു?
87.പ്രവര്‍ത്തകര്‍ക്കൊരു മാര്‍ഗരേഖ