ഇതിനു വ്യക്തിപരവും സാമൂഹ്യവുമായ പരിശീലനം നടക്കണം. ലോകവ്യാപകമായി നടക്കണം. സർവ്വ മാധ്യമങ്ങളും, മൈത്രീഭാവം സകല മനസ്സുകളിലും വളർത്തി എടുക്കുക ലക്ഷ്യമാക്കണം. വ്യക്തികൾ തമ്മിലുള്ള ജീവിതബന്ധം സുദൃഢമായി വരുന്നതിനനുസരിച്ചു ഭൂമിയിൽ സംഭവിക്കുന്ന നിരവധി മാറ്റങ്ങളിൽ സുപ്രധ

  • 1മൂന്നാംവേദി
    • 1.1എവിടെയാണ് തടസ്സം?
    • 1.2ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ
    • 1.3ഭരണകൂടം വേണ്ടതല്ലേ?
    • 1.4പുതിയ സംവിധാനം
    • 1.5നാണയം വേണ്ടതല്ലേ
    • 1.6നാണയം കൂടിയേ തീരൂ
    • 1.7ഓട്ടം അപകടമാണ്
    • 1.8വ്യാപാരശാലവേണ്ടേ
    • 1.9നാണയമില്ലാത്ത സമൂഹം
    • 1.10നാണയത്തെ എതിർക്കരുത്
    • 1.11കൈവശാകാശം മതി
    • 1.12പണത്തിന്റെ കെണി
    • 1.13ആരാധനാലയങ്ങൾ
    • 1.14ധ്യാനം തുടങ്ങണം
    • 1.15ക്രൂരത എങ്ങനെ കുറയ്ക്കാം?
    • 1.16നമുക്കും ശ്രമിക്കാം
    • 1.17സമീപനം അടിസ്ഥാനപരമാകണം
    • 1.18അകാലസംതൃപ്തി

മൂന്നാംവേദി

എല്ലാവരും ഗ്രൂപ്പു ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇങ്ങോട്ടഭിമുഖീകരിച്ച് പൊതുവേദി ആക്കുക. ഈ വേദിയില്‍ ഒരു ‌ചോദ്യത്തിന് വിശദീകരണം കിട്ടിയാല്‍ കൊള്ളാമെന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. ചോദ്യമിതാണ്, “മനുഷ്യത്വത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒത്തിരി സ്ഥാപനങ്ങളും സംഘടനകളും നമമുടെ ഇടയിലുണ്ട്. എത്രയെത്ര മഹത്ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മനുഷ്യസ്നേഹികള്‍ അവതാര പുരുഷന്മാര്‍, വിപ്ലവകാരികള്‍ ഒക്കെ ഇവിടെ ഉണ്ടായി. ഇപ്പോഴും ഉണ്ട്. എന്നിട്ടും ഭൂമിയില്‍ സ്വസ്ഥ ജീവിതം സംഭവിക്കുന്നില്ലല്ലോ. എന്തായിരിക്കാം അതിനു കാരണം.”

എവിടെയാണ് തടസ്സം?

ഭാവി പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കണം എന്നാലോചിക്കാന്‍ നമ്മെ ബാദ്ധ്യപ്പെടുത്തുന്ന ഒരു ചോദ്യമാണിത്. ഇതുവരെ സ്വീകരിച്ചുപോന്ന ശൈലി പോരാതെ വന്നിരിക്കുന്നവെന്ന് സമ്മതിക്കുകയാണ് ഈ ചോദ്യം. ഞാനും അതു സമ്മതിക്കുന്നു. എന്താണോ പോരായ്മ. സാധാരണക്കാരായ നാം മനസ്സിന്റെ താണ തലങ്ങളില്‍ നിന്ന് ഉയരാന്‍ ശ്രമിക്കാതെയാണ് ഈ മഹാപ്രസ്ഥാനങ്ങളെ പിന്‍പററിയത്. മഹാത്മാക്കളെ നാം ആദരവോടെ കാണുകയും ആരാധിക്കുകയും ചെയ്യുന്നു. ഗ്രന്ഥങ്ങള്‍ പഠിക്കുന്നു. എന്നാല്‍ അവര്‍ അനുഷ്ഠിച്ച സാധനകള്‍ ഒന്നും ചെയ്യാതെതന്നെ അവരുടെ അനുയായികളാകാന്‍ നമുക്ക് കഴിയുന്നു. സ്വയം വികസിക്കുവാന്‍ ശ്രമിക്കുന്നില്ല. വീട്ടിലും നാട്ടിലും നിത്യേന ഇടപെടുന്ന ആളുകളോട് വെറുപ്പും വിദ്വേഷവും അകലവും പുലര്‍ത്തിക്കൊണ്ടാണ് ആരാധനാലയത്തിലും സല്‍സംഗത്തിലും കീര്‍ത്തനാലാപനത്തിലും എല്ലാം മുഴുകുന്നത്. ഈശ്വരഗാനങ്ങള്‍ പാടിപ്പാടി കണ്ണീരില്‍ കുളിച്ചെന്നു വരാം. അപ്പോഴും അന്യന്റെ ദുഃഖം നമുക്ക് ദുഃഖമാകുന്നില്ലെങ്കില്‍ സമൂഹ ജീവിതത്തില്‍ മാറ്റം വരികയില്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്. മററുള്ളവരുമായി പോരടിക്കുന്ന പലരും കടുത്ത മതവിശ്വാസികളാണ്. നിത്യപ്രാര്‍ത്ഥനയും പാരായണവും ഉള്ളവരാണ്. എന്നാല്‍ ഞങ്ങള്‍ ആരോടാണോ പോരടിക്കുന്നത് അവരും തങ്ങളെപ്പോലെ ജഗദീശ്വരന്റെ വാല്‍സല്യഭാജനങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നില്ല. സൃഷ്ടിയെ തളളിയിട്ട് സൃഷ്ടാവിനെ പ്രാപിക്കാനുള്ള ശ്രമം സാമൂഹ്യ മാററത്തിനുതകുകയില്ല. വിശ്വപരിവര്‍ത്തനം മഹത്തുക്കള്‍ക്കുമാത്രമായി നേടാവുന്നതല്ല. അവരില്‍ വിശ്വാസമര്‍പ്പിച്ച് അവരെ പിന്‍പറ്റിയാലും സംഭവിക്കുകയില്ലെന്നു തെളിഞ്ഞു കഴിഞ്ഞു. നാം ഇനി സമീപന ശൈലി മാററണം. കടലാസ്സില്‍ ഒപ്പിട്ട് കമ്മ്യൂണിസ്റ്റാകാം എന്നതാണ് കമ്മ്യൂണിസം സംഭവിക്കാതിരിക്കാന്‍ കാരണം. സമീപനശൈലി മാററണം. ഉത്തരവാദിത്വം നാം സാധാരണക്കാര്‍ ഏറ്റെടുക്കണം. ഓരോരുത്തരും ഒററയ്ക്കും കൂട്ടായും ഹൃദയവികാസത്തിനുതകുന്ന സാധനങ്ങള്‍ ചെയ്യാതെ ഒരിക്കലം ഭൂമിയില്‍ സ്വസ്ഥജീവിതം സംഭവിക്കുകയില്ല. ഓരോ സെല്ലും ആരോഗ്യത്തോടെ സ്പന്ദിച്ചാല്‍ മാത്രമേ ശരീരം രോഗരഹിതമായിരിക്കുകയുള്ളു. ബഹജനങ്ങള്‍ മുന്നില്‍ വരാതെ സംഭവം ഉണ്ടാകില്ല. നാം പിന്നില്‍ നില്‍ക്കാനുള്ളവരാണെന്ന ധാരണ ഇനി പുലർത്തിക്കൂടാ. ജനപ്രതിനിധികളല്ല; ജനങ്ങളാവണം മുന്നിൽ. അതിന് ഓരൊരുത്തരും എല്ലാവരേയും സ്വന്തമാക്കണം. പ്രതിനിധിസഭ പോരാ; വികസിത ജനതകളുടെ സഭകൾ നാടുതോറും ഉണ്ടാവണം. ഈ വഴി ഒരു ചിന്ത ഇപ്പോൾ ഉണ്ടായി വരുന്നുണ്ട്. എന്നാൽ സമൂഹമനസ്സ് വിശാലമാവാതെ, സ്വകാര്യ വിഭാഗീയ- താല്പര്യസംരക്ഷണത്തിൽ നില്ക്കത്തന്നെയാണ് ജനകീയ സഭകൾ ഉണ്ടാകുന്നത് എന്നു വന്നാൽ അതും വിഫലമാകും. ഗ്രാമസഭയിൽ നിന്ന് വല്ലതും നേടാം എന്ന സ്വകാര്യമായ മാനസിക നില തുടരാനാണ് ഇടവരുന്നതെങ്കിൽ ഭൂമിയിലാകെ ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും തറക്കൂട്ടങ്ങളും ഉണ്ടായാലും ഭൂമിയുടെ ഭാരം വർദ്ധിക്കുകയേ ഉള്ളൂ. ഓരോരുത്തർക്കും നേടാനുള്ള സന്ദർഭങ്ങൾ കൂടിക്കൂടി വരുന്നതിനനുസരിച്ച് ആർത്തിയും കൂടിക്കൂടി വരും. പ്രശ്നം ഏറെ സങ്കീർണ്ണമാകാനിടയുണ്ട്.

എന്റെ കാഴ്ചപ്പാട് ഇതാണ്, നമ്മിൽ ഓരോരുത്തരും ഓരോ മനസ്സാണ്. ഈ മനസ്സിന്റെ രൂപീകരണത്തിൽ സാഹചര്യത്തിനും ഉള്ളിന്റെ ഉള്ളിനും പങ്കുണ്ട്. ഉള്ളിന്റെ ഉള്ളിൽനിന്ന് വികസന ശ്രമം ആരംഭിക്കണം. സാഹചര്യം മാറ്റി സമ്മർദ്ദം ചെലുത്താൻ മാത്രം ശ്രമിച്ചാൽ ഉള്ള് ശക്തി ഹീനമാകുകയും സങ്കോചിച്ച് കഠിനമാകുകയും ചെയ്യും. നമുക്ക് നമ്മളോടാണ് ഒന്നാമതായി അഭ്യർത്ഥിക്കാനുള്ളത്. ഞാൻ വികസിത വ്യക്തി ആവാൻ എന്നാലാവതു ശ്രമിച്ചുകൊണ്ടിരിക്കും എന്ന നിശ്ചയവും സന്നദ്ധതയും എന്നിൽ ശക്തമാക്കണം. ‘ഞാൻ ശകതി ഹീനനാണ്, സർക്കാരും, ഈശ്വരനും, സമ്പന്നരും, സംഘടനകളും എല്ലാവരും എന്നെ കൈപിടിച്ചുയർത്തണം’ എന്ന ദുർബലഭാവം ബഹുജനങ്ങളിൽ നിലനിന്നാൽ നാം ഒരിക്കലും രക്ഷപെടുമെന്ന് എനിക്കു തോന്നുന്നില്ല. പകരം എന്റെ സമൂഹത്തിനുവേണ്ടി, ഈ ലോകത്തിനാകെവേണ്ടി – ഈ അപകടഗതിയിൽ നിന്ന് എന്റെ വർഗ്ഗത്തെ നേർവഴിക്ക് തിരിച്ചുകൊണ്ടുവരുവാൻവേണ്ടി – ഞാനും ഉണ്ട് എന്ന ബോധം എനിക്കു വേണം. ഈ ബോധം വ്യക്തികളിൽ വളർത്തി എടുക്കാതിരുന്നതാണ് നമ്മുടെ പരാജയ കാരണം എന്നാണെനിക്കു തോന്നുന്നത്. ഇപ്പോഴും നാം സ്വയം വികസിക്കാൻ സന്നദ്ധരല്ല. അതായത് മതങ്ങളുടെയും ഇസങ്ങളുടെയും മറ്റും സ്ഥാപകർ അനുഷ്ഠിച്ച ഒരു സാധനയും അനുഷ്ഠിക്കാതെ അവയുടെ അനുയായികളായതാണ് പരാജയ കാരണം. ചോദ്യകർത്താവിന് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നാലും.

“ഞാനാണ് ഈ ചോദ്യം ഉന്നയിച്ചത് ഇപ്പോൾ ഇവിടെക്കേട്ട ഉത്തരം എനിക്ക് തോന്നിയിരുന്നില്ല. മഹത്തായ പരിശ്രമങ്ങൾ വിജയിക്കാതിരുന്നത് അതിനെ പിൻപറ്റുന്ന സാധാരണക്കാർ സ്വയംസാധന ചെയ്യാതിരുന്നതുകൊണ്ടാണെന്ന് എനിക്കിപ്പോൾ വ്യക്തമായി. മഹത്തുക്കളുടെ നാമത്തിൽ നാം ഉണ്ടാക്കുന്ന സംഘടനകളും ഗ്രന്ഥങ്ങളും സ്ഥാപനങ്ങളും അവർക്കെതിരായി നാം പ്രയോഗിക്കുന്ന ആയുധങ്ങളായി പരിണമിക്കുന്നു! എന്തൊരു കഷ്ടം”.

ചോദ്യകർത്താവിന് വസ്തുത വ്യക്തമായി എന്നറിഞ്ഞിതിൽ നമുക്ക് സന്തോഷിക്കാം. സാമൂഹ്യ പരിവർത്തനത്തിനുള്ള ശ്രമം തുടങ്ങേണ്ടത് നമ്മിൽ ഓരോരുത്തരിലും നിന്നു തന്നെയാണ്. സമരം ആരംഭിക്കേണ്ടത് അവരവരോടു തന്നെ. അവനവനോടുള്ള സമരത്തിന് സന്നദ്ധരാകാതെ ലോകത്തെ ദരിദ്രരെല്ലാവരും കൂടി ഒരു ശക്തിയായി ഇന്നുള്ള സമ്പന്നവർഗ്ഗത്തെ പുറംതള്ളി വിശ്വത്തിന്റെ അധികാരം കൈക്കലാക്കിയാൽ സാവധാനം ലോകം പുതിയ സമ്പന്നരുടെ അടിമകളായിത്തന്നെ തീരുകയേ ഉള്ളൂ. പകരം മുതലാളിത്തം ഒരു മാനസിക രോഗമാണെന്നും മുതലാളിയിലും തൊഴിലാളിയിലും ഈ രോഗാണു പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാക്കി, പരസ്പരം കൈകോർത്ത് മുന്നേറിയാൽ അത് മുന്നേറ്റമാകുമായിരുന്നു. തൊഴിലാളിയും മുതലാളിയും ധനികനും ദരിദ്രനും ഒന്നിച്ചാണ് രക്ഷപ്പെടേണ്ടത്. നാം ആകെ താണുകൊണ്ടിരിക്കുകയാണ്. ഇതാണ് വസ്തുത. പ്രിയപ്പെട്ടവരേ, നമ്മുടെ കപ്പൽ തേഡ് ക്ലാസും ഫസ്റ്റ് ക്ലാസും ഉൾപ്പടെ കടലിൽ താഴുകയാണ്. നമ്മുടെ ഭവനത്തിൽ ആകെ തീ പടരുകയാണ്. നമ്മുടെ വർഗ്ഗം മൊത്തം രോഗഗ്രസ്തമാണ്. അധികാരികളും അനുയായികളും ഇരുട്ടിലാണ്. ഇനി നമുക്ക് ആദിവാസി, വനവാസി, നഗരവാസി, ബുദ്ധിജീവി എന്നിങ്ങനെ വേർതിരിച്ച് ചികിൽസിച്ച് രക്ഷ നേടാനാവില്ല. ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്നു എന്നതാണ് പ്രശ്നം. ഇതിന് സമ്പന്ന ദരിദ്രഭേദമില്ല. ഓരോരുത്തരും മറ്റുള്ളവരിലേക്ക് വിടരണം എന്നതാണാവശ്യം. ഈ ആവശ്യത്തെ മുൻനിർത്തിയാവണം ഇനി നമ്മുടെ സാമൂഹ്യ പ്രവർത്തനം.

സങ്കോചവും വികാസവും രണ്ടും വേണ്ടതുതന്നെ; മൊട്ടും പൂവും പോലെ. ജന്മനാ സങ്കോചിച്ചിരിക്കുന്ന മനസ്സ് ബോധത്തിന്റെ സ്പന്ദനംകൊണ്ട് സാവധാനം വികസിച്ചുവരുന്ന പ്രക്രിയയാവണം മനുഷ്യജീവിതം. സങ്കോചത്തിൽ നിന്നും സങ്കോചത്തിലേക്ക് ആകുന്നു എന്നതാണ് നല്ല ഭാവിയുടെ മുഖ്യ തടസ്സം. അന്യോന്യം അടുക്കാതെ വെടിച്ചു കീറി അകലുന്ന വിടവുകളിൽ മനുഷ്യന് വേണ്ടാത്ത ക്യമി കീടങ്ങളും പാഴ്‌മരങ്ങളും മുളച്ചുവരും. അവ വിടവ് വർദ്ധിപ്പിക്കുകയും ചെയ്യും. നാം സങ്കോചിച്ച് നമ്മുടെ ഇടയിൽ സ്യഷ്ടിച്ച വിടവുകളിൽ വീണ് അഴുക്കായി തീരുകയാണ് ഉന്നത സങ്കല്പങ്ങളെല്ലാം. ഓടയിൽ വീണ് പോകുന്ന റോസാപ്പൂക്കൾപോലെ മഹത്വങ്ങളെല്ലാം ദുഷ്‌പരിണാമത്തിൽ ആകുകയല്ലേ. ആലോചിച്ചു നോക്കൂ. ഹ്യദയങ്ങളെ സങ്കോചിപ്പിച്ച്, ദൂഷിതമാക്കി, ആ മലിനതയിൽ ക്രൂരതയും കഠോരതയും വളരാൻ അനുവദിക്കുകയല്ലേ നാം.

ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ

ഒരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. ലോകത്ത് ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ? ഭരണകൂടങ്ങൾ വെള്ളവും വായുവും പോലെ പ്രകൃതിയിൽ സ്വയം ഉണ്ടായി വന്നതല്ലല്ലോ. കാട്ടു മൃഗങ്ങളിൽ നിന്നു രക്ഷ നേടാൻ വനവാസികൾ ഒന്നിച്ച് ശബ്ദമുണ്ടാക്കാറുണ്ട്. മൃഗങ്ങളെ അകറ്റാൻ ഒരാളിന്റെ ശബ്ദവും ശക്തിയും പോരാ. ആവശ്യം വരുമ്പോൾ അവർ കൂടിച്ചേരുന്നു. ക്രമേണ മറ്റൊരു വനവാസിയേയും ശത്രുവായി തെറ്റിദ്ധരിക്കുന്നു. ശത്രുവിനെ നേരിടേണ്ടി വരുമ്പോൾ അണികളെ ഒന്നിച്ചു നിർത്തി മുന്നേറുന്നതിന് ഒരു നേതാവ് വേണ്ടിവരും. ഓരോ സമൂഹവും പോരാടേണ്ട സന്ദർഭങ്ങളിൽ നേതാക്കന്മാരെ കണ്ടെത്തും. സംഘബലം അനിവാര്യമായിത്തീരും. വ്യക്തികൾ തമ്മിൽ തുടങ്ങിയ സംശയവും ഭയവും ഉരുണ്ടുകൂടി സംഘങ്ങളായി പരസ്പര സംഘർഷത്തിൽ വരും. സംഘർഷമുണ്ടായാൽ നേതൃത്വം കൂടിയേ തീരു. സംഘങ്ങൾക്കെല്ലാം നേതൃത്വം സംഭവിച്ചുകൊള്ളും. പലപ്പോഴും വിഭാഗീയ ചിന്ത ഏറെയുള്ള മനസ്സുകളാകും നേതൃത്വത്തിൽ വരിക. ആർദ്രചിത്തരായ മനുഷ്യ സ്നേഹികൾ വിഘടിത ഗ്രൂപുകളുടെ നേതൃസ്ഥാനത്തു വരുന്നവരാകില്ല. ഈ നേതൃത്വം ആദ്യമാദ്യം പിന്തുടർച്ചയായി വരില്ലെങ്കിലും പിന്നീട് പാരമ്പര്യമാകും. ഇങ്ങനെ അപകടകാരികളായി മുളച്ചുവരുന്ന സംഘടനകൾക്ക് ഒരുദാഹരണമാണ് ഭരണകൂടം. ഭരണാധികാരികൾ തമ്മിൽ മത്സരിക്കുക മാത്രമല്ല ചെയ്യുന്നത്. തങ്ങളുടെ ഭരണാധികാരത്തിൻ കീഴിലുള്ള ജനങ്ങളുടെ ഇടയിലും വിടവ് ബോധപൂർവ്വം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. ജാതി, മതം, വർഗ്ഗം, കക്ഷി, ഭാഷ, അവകാശങ്ങൾ ഇങ്ങനെ നാനാ പേരുകളിൽ ജനങ്ങളുടെ ഇടയിൽ ധ്രുവീകരണം ഉണ്ടായിക്കൊണ്ടിരിക്കണം എന്നത് ഭരണകൂടത്തിന്റെ നിലനില്പിനാവശ്യമാണ്. ഏറ്റവും അപകടകരമായ പ്രവണത ‘ഞങ്ങളാണ് നിങ്ങളെ രക്ഷിക്കേണ്ടവർ’ എന്ന അബദ്ധധാരണ ജനങ്ങളിൽ വളർത്തി ഉത്തരവാദിത്വബോധമില്ലാത്ത — പൗരുഷവും സ്വാതന്ത്ര്യവും ഉണരാത്ത — അഭയാർത്ഥികളായി ബഹുജനങ്ങളെ വാർത്തെടുക്കുന്നു എന്നതാണ്. നാം തമ്മിലുണ്ടാക്കുന്ന വിടവുകളിൽ നിന്നുണ്ടാകുന്ന ഭരണകൂടങ്ങൾ നമ്മെ തമ്മിൽ ഏറെ അകറ്റുക സ്വാഭാവികമാണ്. ഇതിന് ഭരണാധികാരികൾ കുറ്റക്കാരല്ല. ജനങ്ങളുടെ ആവശ്യമാണ് അവർ നിർവ്വഹിച്ചുതരുന്നത്. നാം തമ്മിൽ അടുത്ത് തമ്മിൽ തമ്മിലുള്ള സംശയങ്ങൾ നീക്കി വിശ്വാസം വളർത്തി അന്യോന്യ ജീവിതം തുടങ്ങിയാൽ ഭരണകൂടങ്ങളുടെ ആവശ്യം ക്രമേണ ഇല്ലാതായിക്കൊള്ളും.

ഭരണകൂടം വേണ്ടതല്ലേ?

അതാ ഒരാൾ വേദിയിലേക്കു വരുന്നുവല്ലോ. എന്റെ സംസാരത്തിനിടയിൽ ഏതവസരത്തിലും സദസ്യർക്ക് ഇടപെടാം. ഒട്ടും മടിക്കേണ്ട. വരിക. താങ്കളുടെ അഭിപ്രായം പറഞ്ഞുകൊള്ളു. എല്ലാവരും ശ്രദ്ധിക്കുക.

എറ്റവും യുക്തിയുക്തമായ ഒരു പ്രസ്താവനയാണ് നാം കേട്ടത്. ഇതൊരു സംശയമല്ല, തീർപ്പാണ്. ഭരണകൂടങ്ങളെ തള്ളിപ്പറയുന്നവർ ഇദ്ദേഹത്തിന്റെ നിഗമനത്തിന് മറുപടി പറഞ്ഞേ തീരു. ഞാൻ ചോദ്യം ഒന്നുകൂടി വ്യക്തമാക്കാം. ‘വ്യക്തി ജന്മനാ ജന്തുവാണെന്ന് നാം സമ്മതിക്കുന്നു. ഭയവും, സ്വകാര്യതയും, ഭോഗാസക്തിയും, അസൂയയും, കോപവും, നശീകരണവാസനയും എല്ലാം ഗുണഗണങ്ങളെക്കാൾ മുന്നിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കും സാധാരണക്കാരിൽ. അവർ സാധനചെയ്ത് ഗുണവികാസത്തിന് ശ്രമിക്കാറുമില്ല. ഇത്തരക്കാരിൽ നിന്ന് സമൂഹത്തിലുണ്ടാകുന്ന ഹീനകൃത്യങ്ങളെ നിയന്ത്രിക്കാൻ ഒരു ശക്തികേന്ദ്രം ആവശ്യമാണ്. വിശന്ന രണ്ടുപേർ ഒരു മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന മാമ്പഴം കണ്ട് ഓടുന്നു. ഒരാൾക്ക് അവ കിട്ടി. അയാൾ പെറുക്കിക്കൊണ്ടിരിക്കുമ്പോൾ അപരൻ അവ തട്ടിപ്പറിക്കുകയും അയാളെ അടിച്ചു വീഴ്ത്തുകയും ചെയ്തിട്ടു മാമ്പഴം മുഴുവൻ എടുത്തു വീണവന്റെ തോർത്തഴിച്ച് അതിൽ കിഴികെട്ടി ഒരു ചവുട്ടും കൊടുത്തിട്ടു വീട്ടിൽ കൊണ്ടു പോകുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന ഈ അവസ്ഥയിൽ ദുർബലരെ രക്ഷിക്കുവാൻ സംഘ ബലം കുടിയേ തീരു. ഈ സംഘബലമാണു ഭരണകൂടം. ഭരണകൂടം വേണ്ടെന്നായാൽ ഭൂമി ചട്ടമ്പികളുടെ നാടാകും. ബലവാൻ തോന്നിയതൊക്കെ ചെയ്യും. മറ്റുള്ളവർ ഭയന്ന് അവന് അടിമകളാകുകയേ ഉള്ളു. ഇങ്ങനെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നു സാധാരണക്കാരനു രക്ഷ കിട്ടുന്നതു ഭരണകൂടത്തിലൂടെയാണു്. അതിനു പല പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. ഭരണകൂടങ്ങൾ തന്നെ ചട്ടമ്പികളാകുന്നുമുണ്ട്. അതു പരിഹരിക്കുകയും വേണം. എന്നാൽ അതു വേണ്ടെന്നു വച്ചാൽ ഭൂമിയിൽ ആർക്കും ഒരു നിമിഷം സ്വസ്ഥ ജീവിതം സാദ്ധ്യമാവുകയില്ല. കഴിഞ്ഞ കാലം നാം ഓർക്കണം. മേലാളന്മാർ വേലക്കാരെ അടിച്ചു ചവുട്ടിക്കൊന്നു കുഴിച്ചു മൂടിയാലും ആരും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്ന് അതു ചോദ്യം ചെയ്യപ്പെടും. കോടതി ശക്തമാണ്. അതുകൊണ്ട് അരാജകത്വം ഒരിക്കലും അഭിലഷിച്ചുകൂടാ. മനുഷ്യൻ നല്ലവനല്ല. അവനിൽ രണ്ടും ഉണ്ട്. നിയന്ത്രിക്കാൻ ഒരു കേന്ദ്രമില്ലെങ്കിൽ ദുർബലർ ഏറെ ദുരിതം അനുഭവിക്കേണ്ടി വരും.’ ഈ അഭിപ്രായം നമുക്കു പരിശോധിച്ചു നോക്കാം.

നിയന്ത്രണം വേണമെന്നതിൽ എനിക്കു സംശയമില്ല. നിയന്ത്രണം ഫലപ്രദമാവണം. ഇന്നു ഫലപ്രദമാണോ? അല്ലെന്നു സമ്മതിക്കേണ്ടി വരും.

പുതിയ സംവിധാനം

ഇതിനു നമുക്ക് ഒരു പുതിയ സംവിധാനം വേണം. തറക്കൂട്ടം, അയൽക്കൂട്ടം, ഗ്രാമക്കൂട്ടം എന്ന മൂന്നു വീലുകളിൽ നമ്മുടെ സമൂഹ ജീവിതത്തെ സംവിധാനം ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടും. ഇന്നത്തെ അധികാര കേന്ദ്രീക്രതമായ ഭരണകൂട സംവിധാനത്തിന്റെ ദോഷങ്ങൾ ഈ പുതിയ ത്രിതല സംവിധാനത്തിൽ അത്ര വരില്ല. സകല പ്രവർത്തികളും കുടുംബബോധാടിസ്ഥാനത്തിലായിരിക്കും. പ്രതിഫലമേ ഉണ്ടാവില്ല. അടുത്തടുത്ത എട്ടു പത്തു വീടുകൾ നിത്യേന കൂടി അന്യോന്യ ബന്ധം ഉറപ്പിക്കുകയും പരസ്പരാനന്ദമായി കൂടി ആലോചിച്ച് ജീവിക്കുകയും ചെയ്യുകയാണ് തറക്കൂട്ടം. തറക്കൂട്ടങ്ങളായിരിക്കും ഭാവി സമൂഹത്തിന്റെ സാമൂഹ്യ അടിത്തറ. ലോകമാകെ മനുഷ്യർ ഉള്ള എല്ലായിടത്തും തറക്കൂട്ടങ്ങൾ മുളച്ചു വരണം. കൂടി ആലോചന സമൂഹങ്ങൾ, ഈ ചെറു സമൂഹങ്ങൾ കണ്ണി ചേർന്നുണ്ടാകുന്ന ഒരു സംവിധാനമായിരിക്കും പുതിയ ലോകജീവിത വ്യവസ്ഥ. ഓരോ കണ്ണിയും ലോകത്തിനു വേണ്ടി ചലിക്കും. ഒരാളും അവനവനിലേക്ക് സങ്കോചിച്ചു പോകില്ല. അതിന് ആവശ്യം വരില്ല. സാഹചര്യം ആകെ മാറും. മനോഭാവം വിശാലതലത്തിലേക്ക് ഉയരും. എന്നാലും വ്യക്തികളിൽ ദൗർബല്യവും, കുറ്റവാസനകളും ഉണ്ടായെന്നു വരും. അന്നന്നു കൂടുന്ന തറക്കൂട്ടങ്ങൾ അപ്പഴപ്പോൾ അതറിഞ്ഞ് കൈകാര്യം ചെയ്തുകൊണ്ടിരിക്കും. മുളയിലേ ശ്രദ്ധിക്കുന്നതിനാൽ കുറ്റവാസനകൾക്ക് വൻവൃക്ഷമായി വളരാൻ കഴിയാതെ വരും. തറക്കൂട്ടങ്ങൾ മതിയാകാതെ വരുമ്പോൾ മാത്രം അയൽക്കൂട്ടങ്ങൾ ചലിച്ചാൽ മതി. അതിനും മാറ്റാൻ കഴിയാത്ത തടസ്സങ്ങൾ ഗ്രാമക്കൂട്ടത്തിൽ മാറും. പത്ത് വീട് ഒരു തറ, അഞ്ച് തറ ഒരയൽക്കൂട്ടം (50 വീട്), അഞ്ച് അയൽക്കൂട്ടം ഒരു ഗ്രാമക്കൂട്ടം (250 വീട്). ‘ദർശനം’ 1973-ൽ ഇങ്ങനെയൊരു പ്ലാൻ സംവിധാനം ചെയ്തിരുന്നു. എല്ലായിടത്തും തറക്കൂട്ടങ്ങൾ ശരിയായി നടന്നാൽ അതിനുപരി ഒന്നും വേണ്ടി വരില്ല. പിന്നീട് അതും വല്ലപ്പോഴും കൂടിയാലും മതി എന്നുവരും. സംഭവസ്ഥലത്ത് തത്സമയം ആളുകൾ ചേർന്ന് വേണ്ടത് ചെയ്തു കൊള്ളും. പരിചിത സമൂഹത്തിന് അതിലെ ഒരു വ്യക്തിയെ നിയന്ത്രിക്കുവാൻ കഴിയുന്നതു പോലെ മറ്റാർക്കും കഴിയുകയില്ല.

ഈ സമൂഹവും കുറ്റവാസനയുള്ളതായി പോയാലോ എന്നൊരു പ്രശ്നം വരും. അവിടെ മനുഷ്യനിൽ തിന്മ തന്നെയല്ല നന്മയും ഉണ്ടെന്ന സത്യത്തിന് പ്രകാശനം സംഭവിക്കും. അന്ന് ലോകമാകെ തറക്കൂട്ടങ്ങളാകുന്ന ചെറുമൺചിരാതുകൾ കത്തിനിൽക്കുകയാൽ ഒന്നു കെട്ടാൽ അടുത്തതിൽ നിന്നും കത്തിക്കാം. ഇന്നത്തെ വൻകിട ഭരണകൂടങ്ങൾ പോലെ ഒറ്റ സൂര്യന്റെ പ്രഭയിലാണ് എല്ലാം എന്നു വന്നാൽ ആ ഒന്നു കെട്ടുപോയാൽ സർവ്വത്ര ഇരുട്ടാകും. ചെറുതിരികളുടെ ഈ വെട്ടം മനുഷ്യന് ഭൂമിയിൽ ആനന്ദമായി ജീവിക്കാൻ ധരാളം മതിയാകും. ഇതിലേക്കാണ് ലോകം സാവധാനം തിരിഞ്ഞുവരുന്നത്. എന്നാൽ നമ്മുടെ ഗവണ്മെന്റുകൾക്ക് ഇത് ബോധ്യമായിട്ടില്ല. ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്നുമില്ല. ബഹുജനങ്ങൾ ഇന്നും സർക്കാരിൽ നിന്നും കിട്ടുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. ആ വഴി ജനശ്രദ്ധ ആകർഷിക്കുവാനാണ് ഗവണ്മെന്റുകളും ശ്രദ്ധിക്കുന്നത്. യഥാർത്ഥ തറക്കൂട്ടങ്ങൾ ജനങ്ങൾ രൂപീകരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഭരണകൂടങ്ങളുടെ ആവശ്യം നമ്മുടെ ജീവിതത്തിൽ കുറഞ്ഞു കുറഞ്ഞു വന്ന് കൊഴിഞ്ഞുപൊയ്ക്കൊള്ളും. സർക്കാരുകളെ എതിർക്കേണ്ട ആവശ്യമില്ലന്നുതന്നെയല്ല എതിർത്താൽ അവയ്ക്കൊരിക്കലും കൊഴിയാനാകാതെ നിർബ്ബന്ധമായി നിലനിൽക്കേണ്ടിയും വരും. തന്നെയല്ല ഇന്നിപ്പോൾ ഇവയുടെ നിലനില്പ് ആവശ്യവുമാണ്. എന്നാൽ ബഹുജനശ്രദ്ധ ഭരണകൂടങ്ങളിൽ നിന്ന് മുഖംതിരിക്കേണ്ടിയിരിക്കുന്നു. അഭിമുഖസമൂഹമാകാൻ എത്ര വേഗം സാധിക്കുമോ അത്ര വേഗം ഭീകാരാന്തരീക്ഷം ഒഴിവായിക്കൊള്ളും. അവിടെയാണ് വ്യക്തിപരവും സാമൂഹ്യവുമായ മനോവികാസ സാധന തുടങ്ങണം എന്ന വസ്തുത തെളിയുന്നത്. അതായത് നമ്മുടെ വംശം ആരോഗ്യകരമായ ഒരു ജീവിതപാതയിൽ ഇതുവരെ വന്നിട്ടില്ല. വരണമെങ്കിൽ ഒരോരുത്തരും എല്ലാവർക്കും വേണ്ടി ഉള്ളവരാണെന്ന വിചാരവും ബോധവും ഭാവവും പെരുമാറ്റവും ശീലിച്ചേ തീരു. അതിനു വേണ്ടതു വ്യക്തിപരമായ സാധനതന്നെയാണു. ‘സാധന’ എന്ന പദം ഉപയോഗിക്കുമ്പോൾ അതിനു വിചാരപരവും കർമ്മപരവുമായ രണ്ടു വശങ്ങൾ ഉണ്ട്. അയൽക്കാരനുവേണ്ടിക്കൂടിയാണു ഞാൻ എന്ന ഭാവന ഉള്ളിൽ സദാ വേണം. അയൽ‌പറമ്പിലെ പടവലപ്പന്തലിൽ പുഴു നോക്കാനും വെള്ളം നനയ്ക്കാനും ഞാൻ സമയം കണ്ടെത്തുകയും വേണം. ഇതു രണ്ടുമാണു സാധന എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. മാനസികവും ശാരീരികവുമായി അന്യോന്യ ജീവിതം നയിക്കലാണു സാധന. ഈ സാധന എല്ലാവരും തുടങ്ങണം. അതിനു പ്രേരണ നൽകുന്നവരുടെ എണ്ണം കൂടിവരുന്നതിനനുസരിച്ച് സമൂഹം ആർദ്രമാകുകയും ഒരു സമയം അതു ലോകവ്യാപകമാകുകയും ചെയ്യും. എല്ലാ വീടുകളും, എല്ലാ വ്യക്തികളും എനിക്കുള്ളത്, ഞാൻ അവർക്കുമുള്ളത് എന്ന അനുഭവം ഉണരുന്നതോടു കൂടി ലോകം ആകെ പരസ്പരാനന്ദത്തിൽ വരും. ഈ ലക്ഷ്യത്തിലേക്കാണു നാം ഇനി ചുവടുവെയ്ക്കേണ്ടത്. നവലോകം മനുഷ്യവർഗ്ഗത്തിന്റെ ജീവിത ലക്ഷ്യമാകണം. അതിന്റെ ആത്മഭാവമാണ് ആരും അന്യരല്ല; എല്ലാവരും എനിക്കുള്ളവർ എന്ന അനുഭൂതി. ഈ ഒരു കാര്യം സാധിക്കുന്നതോടുകൂടി നാണയത്തിന്റെ ആവശ്യം ആർക്കും ഇല്ലാതാകും. നാണയമുക്ത സമൂഹം വിടർന്നു വരും. അദ്ധ്വാനത്തിനു കൂലിയും ഉല്പന്നങ്ങൾക്കു വിലയും പഴയകാല ഓർമ്മയായി മാറും. പ്രതിഫലം നാണയമല്ല; ആനന്ദമാണ് എന്ന കാഴ്ചപ്പാടിനെപ്പറ്റി സദസ്സിന്റെ അഭിപ്രായം അറിയണം.

നാണയം വേണ്ടതല്ലേ

ഒരു സഹോദരൻ വരുന്നു. ശരി വരു; പറയൂ. ഇദ്ദേഹം പറഞ്ഞതു കേട്ടുവല്ലോ. ഭരണകൂടം ഇല്ലെങ്കിൽ ലോകജീവിതം അസാദ്ധ്യമാകും എന്ന അഭിപ്രായം പോലെതന്നെയാണ് ഇപ്പോൾ ഇദ്ദേഹം ഉന്നയിച്ച ചോദ്യവും. “നാണയം ഇല്ലെങ്കിൽ എന്തെങ്കിലും നടക്കുമോ. നാണയം കൈമാറുന്നതിനു പകരം സാധന കൈമാറ്റം-ബാർട്ടർ സിസ്റ്റം-പ്രയാസമല്ലേ. എന്തിന് നാം ആ ഭാരം ചുമക്കണം. നമ്മുടെ തലമുറ അനുഭവം കൊണ്ട് ഉപേക്ഷിച്ചു കളഞ്ഞ ആ സമ്പ്രദായം നാം ഇനിയും സ്വീകരിക്കണമോ. ഒരു കാര്യം വ്യക്തം. പകരത്തിനു പകരം എന്തെങ്കിലും ഒന്നു വേണം. എനിക്ക് ഞാൻ പരിശ്രമിച്ചുണ്ടാക്കിയതല്ലാത്ത ഒന്നു കിട്ടണമെങ്കിൽ അപരന്റെ പരിശ്രമത്തിനുള്ള ഒരു പ്രതിഫലം കൊടുക്കേണ്ടിവരും. അതുപോലെ എന്റെ പരിശ്രമത്തിന്റെ ഫലം അപരന് നൽകുന്നതിന് എനിക്കും ഒന്ന് കിട്ടേണ്ടിഅരും. ഈ കൊടുക്കൽ വാങ്ങൽ വേണ്ടെന്നു വന്നാൽ ഉത്പാദനത്തിനുള്ള പ്രേരണ നിലച്ചുപോകും. കഠിനാദ്ധ്വാനം വേണ്ട കാര്യങ്ങൾക്ക് ആരും മുന്നോട്ടു വരില്ല. അവനവന് പ്രയോജന ഉണ്ടാകും എന്ന തോന്നൽ ഉണ്ടാവാതെ വന്നാൽ വ്യക്തി ഉദാസീനനാകും. കടലിലും വനത്തിലും മനുഷ്യർ സാഹസികമായി ഇടപെടുന്നത് നേട്ടങ്ങൾക്കു വേണ്ടിയാണ്. നേട്ടം ഒന്നുമില്ലെന്നു വന്നാൽ ചലന ശക്തി പാഴായി പോകും.”

നാണയം കൂടിയേ തീരൂ

ഈ യുവാവിന്റെ ചോദ്യം നമുക്ക് വിശകലനം ചെയ്തു പഠിക്കാം. അതാ മറ്റൊരാൾ. വരൂ. പറയൂ. ശരി ഇദ്ദേഹം പിൻതാങ്ങിയിരിക്കുന്നു. “എനിക്ക് ലണ്ടൻ വരെ പോകണം. ഒരു രോഗിയുടെ ചികിൽസയ്ക്കാണ്. പണമില്ലാതെ എനിക്ക് യാത്ര ചെയ്യുവാനോ ചികിൽസ നേടുവാനോ കഴിയുമോ.”

ഇനിയും അഭിപ്രായങ്ങൾ വരട്ടെ.

ഓട്ടം അപകടമാണ്

ഒരു കാര്യം ഞാൻ സമ്മതിക്കുന്നു. സകലരും ഇന്ന് നാണയത്തിന്റെ പിന്നാലെ ഓടുകയാണ്. അപകടകരമാണീ ഓട്ടം. ഒരു പരിഹാരം ഇതിനു കണ്ടത്തേണ്ടതാണ്.

വ്യാപാരശാലവേണ്ടേ

ഞാൻ ചോദിക്കുന്നത് നാണയ വ്യവസ്ഥ ഇല്ലാതായാൽ നമ്മുടെ വ്യാപാരശാലകളുടെ ഗതി എന്താവും. ബാങ്കുകൾ ഉണ്ടാവുമോ. ശമ്പളവും കൂലിയും ഇല്ലെന്നായാൽ ആരെങ്കിലും പണി എടുക്കുമോ! ഉല്പന്നങ്ങൾക്ക് വില ഇല്ലെന്നായാൽ ഉല്പാദനം നടക്കുമോ. വളരെ ആലോചിച്ചേ നാണയത്തെ തള്ളി ചിന്തിക്കാവൂ.

നാണയമില്ലാത്ത സമൂഹം

മറ്റെല്ലാറ്റിനെക്കാളും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു നാണയരഹിത സമൂഹം എന്ന കാഴ്ച്ചപ്പാട്. ഇത്ര വളരെപ്പേർ ഈ ചർച്ചയിൽ പങ്കെടുത്തതിൽ എനിക്കു സന്തോഷമുണ്ട്. ദുഃഖവുമുണ്ട്. എന്റെ ദുഃഖം ഞാൻ പറയട്ടെ. നാം ഇതുവരെ ചിന്തിച്ച് അംഗീകരിച്ചു പോന്ന നിഗമനങ്ങളെല്ലാം ‘നീറ്റിൽ വരച്ച വരപോലെ ആയല്ലോ’ എന്നതാണെന്റെ ദുഃഖം. ഞാനതു വ്യക്തമാക്കാം. നാം ഒരു വീട്ടുകാരാണെന്ന് ഈ യോഗത്തിന്റെ തുടക്കത്തിൽ അംഗീകരിച്ചുവല്ലോ. ഉള്ളിൽ നിന്നാണ് ആ നിഗമനം എങ്കിൽ ഇപ്പോൾ ഈ ചോദ്യം ഉണ്ടാകുമായിരുന്നുവോ. കുടുംബാംഗങ്ങൾ തമ്മിൽ അദ്ധ്വാനത്തിനോ ഉല്പാദനത്തിനോ, ഉപഭോഗത്തിനോ എന്തിനെങ്കിലും ഇന്ന് നാണയം ഉപയോഗിക്കാറുണ്ടോ? വീട്ടിൽ അമ്മ ചീരനട്ടാൽ അച്ഛൻ കൂലികൊടുക്കുന്നുണ്ടോ. കുട്ടികൾ വെള്ളം കോരുന്നത് കൂലിയ്ക്കല്ലല്ലോ. വീടുകളിൽ പാചകത്തിനും, ഭക്ഷണത്തിനും ഒന്നിനും കൂലിയും വിലയുമില്ല. ഇത് നമ്മുടെ നിത്യാനുഭവമാണ്.

ലോകമാകെ എല്ലാ വീടുകളിലും ഇതു എന്നും നടന്നുപോരുന്നു. കുടുംബാംഗങ്ങളുടെ ഇടയിൽ ബാർട്ടറുമില്ല നാണയവുമില്ല. പകരത്തിനു പകരം എന്നൊരാവശ്യമേ വരുന്നില്ല. വെളുപ്പിനെഴുന്നേറ്റാൽ രാത്രി 11 ന് ഉറങ്ങുന്നതുവരെ തന്റെ വീട്ടിൽ വിവിധതരം പണിചെയ്യുന്ന ഒരമ്മയ്ക്കു കിടക്കാൻ നേരത്തു കൂലി കിട്ടിയോ എന്നൊരു വിചാരം ഉണ്ടാകാറുണ്ടോ? വീട്ടിൽ ആർക്കും ഒരു ജോലിക്കും അങ്ങിനെ ഒരു വിചാരം ഉണ്ടാകാറില്ലല്ലോ. അതുകൊണ്ടു അവർ പണിചെയ്യാതിരിക്കുന്നുണ്ടോ? ഉദാസീനത കാട്ടുന്നുണ്ടോ? തോട്ടിപ്പണിവരെ ചെയ്യാറില്ലേ. നമ്മുടെ വീടാണു ഈ ഭൂമി. നമെല്ലാം ഒരേ വീട്ടുകാരാണു. നമ്മുടെ ഈ വീടു ആകാശത്തുകൂടി നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത്യത്ഭുതകരമായ ഒരു യാനപാത്രമാണു നമ്മുടെ ഭൂമി. നാം ഓരോരുത്തരും എവിടെ നിന്നോ ഈ വീട്ടിൽ വന്നു പിറന്നു. അല്പസമയത്തിനകം ഇവിടെ നിന്നു വിട്ടുപോകുകയും ചെയ്യും. അതിനിടയിൽ നമുക്കിടപെടേണ്ടി വരുന്നവർ എത്രയോ കുറവാണ്. ഇപ്പോൾ നാം അറുനൂറു കോടി അംഗങ്ങൾ ഉണ്ടെന്നാണു ഊഹക്കണക്ക്. അതിൽ എത്രയോ കുറച്ചുപേരുമായി മാത്രമേ നമുക്കിടപെടാൻ കഴിയുന്നുള്ളു. അവരെ സ്വന്തമാണെന്നു തിരിച്ചറിഞ്ഞു ജീവിക്കണം എന്നാണു നാം നിശ്ചയിച്ചതു. ഈ സത്യത്തിന്റെ മുൻപിൽ വിലയ്ക്കും കൂലിയ്ക്കും എന്തു സ്ഥാനം. നാണയത്തിനെന്തു കാര്യം. ഒരാൾ വിശന്നും മറ്റൊരാൾ നിറഞ്ഞും കഴിയേണ്ടി വരുന്നതു ഈ സത്യത്തെ മുൻനിറുത്തി ജീവിക്കാത്തതു കൊണ്ടല്ലേ. ഒരു വീട്ടിൽ ഒരാൾക്കു പ്രതിമാസ ശമ്പളം ഉണ്ട്. മറ്റൊരാൾ മന്ദബുദ്ധിയാണ്. അയാൾക്കുവേണ്ടി ചെലവുചെയ്യുവാൻ ഉദ്ദ്യോഗസ്ഥനു വല്ല മടിയും ഉണ്ടോ? ഉണ്ടെങ്കിൽ ആ വീട്ടിൽ സ്വസ്ഥത ഉണ്ടാവില്ല. വീട് എന്ന സങ്കല്പത്തിൽ ഉള്ളവരും ഇല്ലാത്തവരും എന്ന വ്യത്യാസമില്ല. ഉച്ചനീചത്വങ്ങളൊന്നുമില്ല. സ്വകാര്യ സമ്പാദ്യമില്ല. വാതിലുകൾ തുറന്നുകിടക്കും. സഞ്ചാര തടസ്സമില്ല. വീടിനകത്തു ആരെങ്കിലും ആർഭാടം കാട്ടാറുണ്ടോ? ഭരണസമിതി ഉണ്ടോ.

ഭൂമി നമ്മുടെ വീട്, നാം ഒരേ വീട്ടുകാർ എന്ന വസ്തുത നാം അംഗീകരിച്ചാൽ, അത്തരത്തിൽ കുടുംബജീവിതം നിലവിൽ വന്നാൽ അന്ന് നാണയത്തിന്റെ ആവശ്യം ആർക്കും വരില്ല. ഭൂമിയിൽ എവിടെയും ആകാശമാർഗ്ഗം സഞ്ചരിക്കാം. പൈലറ്റ് പൈലറ്റാകുന്നത് എല്ലാവർക്കും വേണ്ടിയാണ്. വിമാനം നിർമ്മിക്കുന്നവർ വീട്ടാവശ്യം എന്ന നിലയിൽ ഭംഗിയായും ഉറപ്പായും നിർമ്മിക്കുന്നു. കൃഷി ചെയ്യുന്നവർ ഉല്പന്നം ഏറ്റവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കും. തന്റെ വീട്ടുകാർക്ക് കഴിക്കാനുള്ള ഭക്ഷണ വസ്തുക്കളിൽ ആരെങ്കിലും മായം ചേർക്കുമോ. എല്ലാവരും ഭാവനാലോകത്തേക്ക് ഉയർന്ന് നമ്മുടെ ലോകത്തെ വീക്ഷിക്കു. കുടുംബ ബോധത്തിൽ കൃഷി ആരംഭിച്ചാൽ ഉല്പന്നങ്ങൾ നന്നായിരിക്കുമെന്നു മാത്രമല്ല കൃഷിഭൂമി തരിശുഭൂമിയായി മാറുകയും ഇല്ല. ഇന്നത്തെ കൂലി ഏർപ്പാട് കൊണ്ട് എന്തു പറ്റി. ഭൂമി തരിശായി. കൈകൾ ഉപയോഗശ്യൂന്യമായി. വയറ്റിൽ വിശപ്പും തലയിൽ പകയും. ഉദ്യോഗസ്ഥന്റെ പറമ്പ് മതിൽക്കുള്ളിൽ ശൂന്യമായി കിടക്കുന്നു. അടുത്ത വീട്ടിലെ പണിക്കാരൻ ജോലി കിട്ടാതെ പട്ടിണിയിലും കിടക്കുന്നു. എന്തൊരു കഷ്ടമാണിത്. നാം എന്തിനിങ്ങനെ ജീവിക്കുന്നു. എല്ലാവർക്കും അസ്വസ്ഥത ജനിപ്പിച്ചുകൊണ്ട് സ്വകാര്യതയ്ക്ക് വിളയാടാൻ നാം നമ്മെ വിട്ടുകൊടുത്തുകളഞ്ഞുവല്ലോ.

ഭൂമിയിൽ വ്യാപാരശാലകളും ബാങ്കുകളും ബഡ്ജറ്റും ആവശ്യമില്ല. യാത്രയ്ക്ക് ടിക്കറ്റുവേണ്ട. ഇതൊക്കെ കൃത്രിമമാണ്. നാം വിവേകശൂന്യരായി തെറ്റായി രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് ഇതൊക്കെ വേണ്ടതാണെന്നു നമുക്ക് തോന്നുന്നത്. തികച്ചും സത്യവിരുദ്ധമായ ഒരു വിദ്യാഭ്യാസമാണ് നമുക്കിന്ന് കിട്ടുന്നത്. ഇത്തരം വിദ്യാലയങ്ങളേ നമുക്കാവശ്യമുള്ളതല്ല. മാർക്ക്, റാങ്ക്, ഡിഗ്രി തുടങ്ങിയ ശബ്ദങ്ങൾ മാനുഷികമല്ല. നമുക്കാരേയും തോൽപിക്കാനില്ല. ഒന്നിച്ചു മുന്നോട്ടു നീങ്ങുകയാണ് നമുക്കാവശ്യം. അതിനുപകരിക്കേണ്ട നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് സാമ്പത്തിക സ്ഥാപനങ്ങളായി മാറിപ്പോയി. അവയെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയേ തീരൂ.

ഇതാ ഒരു കുറി ഇവിടെ കിട്ടിയിരിക്കുന്നു. വായിക്കാം. “നാണയത്തെപ്പറ്റി താങ്കളുടെ വീക്ഷണം ഒന്നു കൂടി വ്യക്തമാക്കിയൽ കൊള്ളാം”

നാണയത്തെ എതിർക്കരുത്

നാണയം ആവശ്യമില്ലാതാകുന്ന ഒരു ലോകത്തെപ്പറ്റി ഭാവന ചെയ്യാമെന്നല്ലാതെ, ഒരിക്കലും അത് സംഭവമാകുമെന്ന്, സമൂല പരിവർത്തനം ഉണ്ടാവണം എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവരിൽ പലരും കരുതുന്നില്ല. വളരെ ചുരുക്കം പേർക്കു മാത്രമേ ആ കാഴ്ചപ്പാടുള്ളു. ദർശനത്തിന്റെ വീക്ഷണത്തെ ‘സ്വപ്ന ഭാവന’ എന്നു പറഞ്ഞ് പലരും തള്ളുന്നത് ഭരണകൂടം, നാണയം ഈ രണ്ട് വസ്തുതകളെ അംഗീകരിക്കാതിരിക്കുന്നതു കൊണ്ടാണ്. ദർശനം ഭാവന ചെയ്യുന്ന ലോകത്ത് നാണയം ഉണ്ടാവില്ല. രാഷ്ട്രാതിർത്തികൾ സദാ തുറന്നു കിടക്കും. സർവ്വധികാരികളായ ഭരണകൂടങ്ങൾ ഉണ്ടാവില്ല. എന്നാൽ ഇത് ചരിത്രത്തിനു നിരക്കുന്നതല്ല. സമൂഹത്തിന്റെ നിലനില്പിന് ഈ രണ്ടു ഘടകങ്ങളും ആവശ്യമാണ് എന്ന വിശ്വാസം ലോക സമൂഹത്തിനുണ്ട്. നമ്മുടെ നേതാക്കന്മാരും ചിന്തകന്മാരും മഹാ പുരുഷന്മാരും ഈ രണ്ടിനേയും അംഗീകരിച്ചാണ് ചിന്തിക്കുന്നത്. ദർശനം എന്തുകൊണ്ട് വ്യത്യസ്ഥ വീക്ഷണം പുലർത്തുന്നു എന്നറിയുവാൻ താല്പര്യപ്പെടുന്നവരോട് പറയട്ടെ.

ദർശനം നാണയത്തേയും ഭരണകൂടത്തേയും എതിർക്കുന്നില്ല. ദർശനത്തിന്റെ പരിവർത്തന വിചാരം തുടങ്ങുന്നതു മൈത്രിയിലാണു. നമുക്കു മറ്റു മനുഷ്യരെ ബന്ധുക്കളായി കാണാൻ കഴിയുമോ? ചോദ്യം എന്നോടാകട്ടെ. ലോകത്തുള്ള മനുഷ്യരെ വേണ്ടപ്പെട്ടവരായി കരുതാൻ താങ്കൾക്കു കഴിയുന്നുണ്ടോ എന്നു ഞാൻ എന്നോടു ചോദിക്കുന്നു. എന്റെ മറുപടി ഞാൻ ആ പരിശീലനത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണു. ഒരാളെ എന്റെ ബന്ധുവായി കരുതാൻ ഇപ്പോൾ എനിക്കു അയാളുടെ ജാതിമതാദിഗ്രൂപ്പുകളെപ്പറ്റി അറിയേണ്ടതില്ല. ഞാൻ അതന്വേഷിക്കാറേ ഇല്ല. എന്നാലും ജീവിതത്തിന്റെ പ്രാരംഭത്തിൽ കിട്ടിയ തെറ്റായ പ്രവണതകളിൽ നിന്നു ഞാൻ മുക്തമായിട്ടില്ലെന്നു എനിക്കറിയാം. വെറും സാധാരണക്കാരനായ എനിക്കു മൈത്രീഭാവന ഇത്രയെങ്കിലും പരിശീലിക്കാനാകുമെങ്കിൽ ആഗ്രഹിച്ചാൽ ആർക്കുമതു സാധിക്കും. ഒരു മനുഷ്യനു മറ്റു മനുഷ്യരെ തന്റെ ഉറ്റവരായി കരുതി പെരുമാറാൻ കഴിയുമെന്നാണു എന്റെ അനുഭവം. എന്നാൽ അതിനു പരിശീലനം വേണം. പരിശീലിക്കണമെങ്കിൽ വേണമെന്ന തോന്നലുണ്ടാവണം. ഇതുണ്ടാവുന്നില്ല. ഇങ്ങനെ ഒരാവശ്യ ബോധം നമ്മുടെ ആളുകളിൽ ജനിക്കുമോ? അതിന്റെ സാദ്ധ്യതയെപ്പറ്റിയാണു ചിന്തിക്കേണ്ടത്.

ഇതിനു വ്യക്തിപരവും സാമൂഹ്യവുമായ പരിശീലനം നടക്കണം. ലോകവ്യാപകമായി നടക്കണം. സർവ്വ മാധ്യമങ്ങളും, മൈത്രീഭാവം സകല മനസ്സുകളിലും വളർത്തി എടുക്കുക ലക്ഷ്യമാക്കണം. വ്യക്തികൾ തമ്മിലുള്ള ജീവിതബന്ധം സുദൃഢമായി വരുന്നതിനനുസരിച്ചു ഭൂമിയിൽ സംഭവിക്കുന്ന നിരവധി മാറ്റങ്ങളിൽ സുപ്രധ

  • 1മൂന്നാംവേദി
    • 1.1എവിടെയാണ് തടസ്സം?
    • 1.2ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ
    • 1.3ഭരണകൂടം വേണ്ടതല്ലേ?
    • 1.4പുതിയ സംവിധാനം
    • 1.5നാണയം വേണ്ടതല്ലേ
    • 1.6നാണയം കൂടിയേ തീരൂ
    • 1.7ഓട്ടം അപകടമാണ്
    • 1.8വ്യാപാരശാലവേണ്ടേ
    • 1.9നാണയമില്ലാത്ത സമൂഹം
    • 1.10നാണയത്തെ എതിർക്കരുത്
    • 1.11കൈവശാകാശം മതി
    • 1.12പണത്തിന്റെ കെണി
    • 1.13ആരാധനാലയങ്ങൾ
    • 1.14ധ്യാനം തുടങ്ങണം
    • 1.15ക്രൂരത എങ്ങനെ കുറയ്ക്കാം?
    • 1.16നമുക്കും ശ്രമിക്കാം
    • 1.17സമീപനം അടിസ്ഥാനപരമാകണം
    • 1.18അകാലസംതൃപ്തി

മൂന്നാംവേദി

എല്ലാവരും ഗ്രൂപ്പു ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇങ്ങോട്ടഭിമുഖീകരിച്ച് പൊതുവേദി ആക്കുക. ഈ വേദിയില്‍ ഒരു ‌ചോദ്യത്തിന് വിശദീകരണം കിട്ടിയാല്‍ കൊള്ളാമെന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. ചോദ്യമിതാണ്, “മനുഷ്യത്വത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒത്തിരി സ്ഥാപനങ്ങളും സംഘടനകളും നമമുടെ ഇടയിലുണ്ട്. എത്രയെത്ര മഹത്ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മനുഷ്യസ്നേഹികള്‍ അവതാര പുരുഷന്മാര്‍, വിപ്ലവകാരികള്‍ ഒക്കെ ഇവിടെ ഉണ്ടായി. ഇപ്പോഴും ഉണ്ട്. എന്നിട്ടും ഭൂമിയില്‍ സ്വസ്ഥ ജീവിതം സംഭവിക്കുന്നില്ലല്ലോ. എന്തായിരിക്കാം അതിനു കാരണം.”

എവിടെയാണ് തടസ്സം?

ഭാവി പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കണം എന്നാലോചിക്കാന്‍ നമ്മെ ബാദ്ധ്യപ്പെടുത്തുന്ന ഒരു ചോദ്യമാണിത്. ഇതുവരെ സ്വീകരിച്ചുപോന്ന ശൈലി പോരാതെ വന്നിരിക്കുന്നവെന്ന് സമ്മതിക്കുകയാണ് ഈ ചോദ്യം. ഞാനും അതു സമ്മതിക്കുന്നു. എന്താണോ പോരായ്മ. സാധാരണക്കാരായ നാം മനസ്സിന്റെ താണ തലങ്ങളില്‍ നിന്ന് ഉയരാന്‍ ശ്രമിക്കാതെയാണ് ഈ മഹാപ്രസ്ഥാനങ്ങളെ പിന്‍പററിയത്. മഹാത്മാക്കളെ നാം ആദരവോടെ കാണുകയും ആരാധിക്കുകയും ചെയ്യുന്നു. ഗ്രന്ഥങ്ങള്‍ പഠിക്കുന്നു. എന്നാല്‍ അവര്‍ അനുഷ്ഠിച്ച സാധനകള്‍ ഒന്നും ചെയ്യാതെതന്നെ അവരുടെ അനുയായികളാകാന്‍ നമുക്ക് കഴിയുന്നു. സ്വയം വികസിക്കുവാന്‍ ശ്രമിക്കുന്നില്ല. വീട്ടിലും നാട്ടിലും നിത്യേന ഇടപെടുന്ന ആളുകളോട് വെറുപ്പും വിദ്വേഷവും അകലവും പുലര്‍ത്തിക്കൊണ്ടാണ് ആരാധനാലയത്തിലും സല്‍സംഗത്തിലും കീര്‍ത്തനാലാപനത്തിലും എല്ലാം മുഴുകുന്നത്. ഈശ്വരഗാനങ്ങള്‍ പാടിപ്പാടി കണ്ണീരില്‍ കുളിച്ചെന്നു വരാം. അപ്പോഴും അന്യന്റെ ദുഃഖം നമുക്ക് ദുഃഖമാകുന്നില്ലെങ്കില്‍ സമൂഹ ജീവിതത്തില്‍ മാറ്റം വരികയില്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്. മററുള്ളവരുമായി പോരടിക്കുന്ന പലരും കടുത്ത മതവിശ്വാസികളാണ്. നിത്യപ്രാര്‍ത്ഥനയും പാരായണവും ഉള്ളവരാണ്. എന്നാല്‍ ഞങ്ങള്‍ ആരോടാണോ പോരടിക്കുന്നത് അവരും തങ്ങളെപ്പോലെ ജഗദീശ്വരന്റെ വാല്‍സല്യഭാജനങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നില്ല. സൃഷ്ടിയെ തളളിയിട്ട് സൃഷ്ടാവിനെ പ്രാപിക്കാനുള്ള ശ്രമം സാമൂഹ്യ മാററത്തിനുതകുകയില്ല. വിശ്വപരിവര്‍ത്തനം മഹത്തുക്കള്‍ക്കുമാത്രമായി നേടാവുന്നതല്ല. അവരില്‍ വിശ്വാസമര്‍പ്പിച്ച് അവരെ പിന്‍പറ്റിയാലും സംഭവിക്കുകയില്ലെന്നു തെളിഞ്ഞു കഴിഞ്ഞു. നാം ഇനി സമീപന ശൈലി മാററണം. കടലാസ്സില്‍ ഒപ്പിട്ട് കമ്മ്യൂണിസ്റ്റാകാം എന്നതാണ് കമ്മ്യൂണിസം സംഭവിക്കാതിരിക്കാന്‍ കാരണം. സമീപനശൈലി മാററണം. ഉത്തരവാദിത്വം നാം സാധാരണക്കാര്‍ ഏറ്റെടുക്കണം. ഓരോരുത്തരും ഒററയ്ക്കും കൂട്ടായും ഹൃദയവികാസത്തിനുതകുന്ന സാധനങ്ങള്‍ ചെയ്യാതെ ഒരിക്കലം ഭൂമിയില്‍ സ്വസ്ഥജീവിതം സംഭവിക്കുകയില്ല. ഓരോ സെല്ലും ആരോഗ്യത്തോടെ സ്പന്ദിച്ചാല്‍ മാത്രമേ ശരീരം രോഗരഹിതമായിരിക്കുകയുള്ളു. ബഹജനങ്ങള്‍ മുന്നില്‍ വരാതെ സംഭവം ഉണ്ടാകില്ല. നാം പിന്നില്‍ നില്‍ക്കാനുള്ളവരാണെന്ന ധാരണ ഇനി പുലർത്തിക്കൂടാ. ജനപ്രതിനിധികളല്ല; ജനങ്ങളാവണം മുന്നിൽ. അതിന് ഓരൊരുത്തരും എല്ലാവരേയും സ്വന്തമാക്കണം. പ്രതിനിധിസഭ പോരാ; വികസിത ജനതകളുടെ സഭകൾ നാടുതോറും ഉണ്ടാവണം. ഈ വഴി ഒരു ചിന്ത ഇപ്പോൾ ഉണ്ടായി വരുന്നുണ്ട്. എന്നാൽ സമൂഹമനസ്സ് വിശാലമാവാതെ, സ്വകാര്യ വിഭാഗീയ- താല്പര്യസംരക്ഷണത്തിൽ നില്ക്കത്തന്നെയാണ് ജനകീയ സഭകൾ ഉണ്ടാകുന്നത് എന്നു വന്നാൽ അതും വിഫലമാകും. ഗ്രാമസഭയിൽ നിന്ന് വല്ലതും നേടാം എന്ന സ്വകാര്യമായ മാനസിക നില തുടരാനാണ് ഇടവരുന്നതെങ്കിൽ ഭൂമിയിലാകെ ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും തറക്കൂട്ടങ്ങളും ഉണ്ടായാലും ഭൂമിയുടെ ഭാരം വർദ്ധിക്കുകയേ ഉള്ളൂ. ഓരോരുത്തർക്കും നേടാനുള്ള സന്ദർഭങ്ങൾ കൂടിക്കൂടി വരുന്നതിനനുസരിച്ച് ആർത്തിയും കൂടിക്കൂടി വരും. പ്രശ്നം ഏറെ സങ്കീർണ്ണമാകാനിടയുണ്ട്.

എന്റെ കാഴ്ചപ്പാട് ഇതാണ്, നമ്മിൽ ഓരോരുത്തരും ഓരോ മനസ്സാണ്. ഈ മനസ്സിന്റെ രൂപീകരണത്തിൽ സാഹചര്യത്തിനും ഉള്ളിന്റെ ഉള്ളിനും പങ്കുണ്ട്. ഉള്ളിന്റെ ഉള്ളിൽനിന്ന് വികസന ശ്രമം ആരംഭിക്കണം. സാഹചര്യം മാറ്റി സമ്മർദ്ദം ചെലുത്താൻ മാത്രം ശ്രമിച്ചാൽ ഉള്ള് ശക്തി ഹീനമാകുകയും സങ്കോചിച്ച് കഠിനമാകുകയും ചെയ്യും. നമുക്ക് നമ്മളോടാണ് ഒന്നാമതായി അഭ്യർത്ഥിക്കാനുള്ളത്. ഞാൻ വികസിത വ്യക്തി ആവാൻ എന്നാലാവതു ശ്രമിച്ചുകൊണ്ടിരിക്കും എന്ന നിശ്ചയവും സന്നദ്ധതയും എന്നിൽ ശക്തമാക്കണം. ‘ഞാൻ ശകതി ഹീനനാണ്, സർക്കാരും, ഈശ്വരനും, സമ്പന്നരും, സംഘടനകളും എല്ലാവരും എന്നെ കൈപിടിച്ചുയർത്തണം’ എന്ന ദുർബലഭാവം ബഹുജനങ്ങളിൽ നിലനിന്നാൽ നാം ഒരിക്കലും രക്ഷപെടുമെന്ന് എനിക്കു തോന്നുന്നില്ല. പകരം എന്റെ സമൂഹത്തിനുവേണ്ടി, ഈ ലോകത്തിനാകെവേണ്ടി – ഈ അപകടഗതിയിൽ നിന്ന് എന്റെ വർഗ്ഗത്തെ നേർവഴിക്ക് തിരിച്ചുകൊണ്ടുവരുവാൻവേണ്ടി – ഞാനും ഉണ്ട് എന്ന ബോധം എനിക്കു വേണം. ഈ ബോധം വ്യക്തികളിൽ വളർത്തി എടുക്കാതിരുന്നതാണ് നമ്മുടെ പരാജയ കാരണം എന്നാണെനിക്കു തോന്നുന്നത്. ഇപ്പോഴും നാം സ്വയം വികസിക്കാൻ സന്നദ്ധരല്ല. അതായത് മതങ്ങളുടെയും ഇസങ്ങളുടെയും മറ്റും സ്ഥാപകർ അനുഷ്ഠിച്ച ഒരു സാധനയും അനുഷ്ഠിക്കാതെ അവയുടെ അനുയായികളായതാണ് പരാജയ കാരണം. ചോദ്യകർത്താവിന് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നാലും.

“ഞാനാണ് ഈ ചോദ്യം ഉന്നയിച്ചത് ഇപ്പോൾ ഇവിടെക്കേട്ട ഉത്തരം എനിക്ക് തോന്നിയിരുന്നില്ല. മഹത്തായ പരിശ്രമങ്ങൾ വിജയിക്കാതിരുന്നത് അതിനെ പിൻപറ്റുന്ന സാധാരണക്കാർ സ്വയംസാധന ചെയ്യാതിരുന്നതുകൊണ്ടാണെന്ന് എനിക്കിപ്പോൾ വ്യക്തമായി. മഹത്തുക്കളുടെ നാമത്തിൽ നാം ഉണ്ടാക്കുന്ന സംഘടനകളും ഗ്രന്ഥങ്ങളും സ്ഥാപനങ്ങളും അവർക്കെതിരായി നാം പ്രയോഗിക്കുന്ന ആയുധങ്ങളായി പരിണമിക്കുന്നു! എന്തൊരു കഷ്ടം”.

ചോദ്യകർത്താവിന് വസ്തുത വ്യക്തമായി എന്നറിഞ്ഞിതിൽ നമുക്ക് സന്തോഷിക്കാം. സാമൂഹ്യ പരിവർത്തനത്തിനുള്ള ശ്രമം തുടങ്ങേണ്ടത് നമ്മിൽ ഓരോരുത്തരിലും നിന്നു തന്നെയാണ്. സമരം ആരംഭിക്കേണ്ടത് അവരവരോടു തന്നെ. അവനവനോടുള്ള സമരത്തിന് സന്നദ്ധരാകാതെ ലോകത്തെ ദരിദ്രരെല്ലാവരും കൂടി ഒരു ശക്തിയായി ഇന്നുള്ള സമ്പന്നവർഗ്ഗത്തെ പുറംതള്ളി വിശ്വത്തിന്റെ അധികാരം കൈക്കലാക്കിയാൽ സാവധാനം ലോകം പുതിയ സമ്പന്നരുടെ അടിമകളായിത്തന്നെ തീരുകയേ ഉള്ളൂ. പകരം മുതലാളിത്തം ഒരു മാനസിക രോഗമാണെന്നും മുതലാളിയിലും തൊഴിലാളിയിലും ഈ രോഗാണു പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാക്കി, പരസ്പരം കൈകോർത്ത് മുന്നേറിയാൽ അത് മുന്നേറ്റമാകുമായിരുന്നു. തൊഴിലാളിയും മുതലാളിയും ധനികനും ദരിദ്രനും ഒന്നിച്ചാണ് രക്ഷപ്പെടേണ്ടത്. നാം ആകെ താണുകൊണ്ടിരിക്കുകയാണ്. ഇതാണ് വസ്തുത. പ്രിയപ്പെട്ടവരേ, നമ്മുടെ കപ്പൽ തേഡ് ക്ലാസും ഫസ്റ്റ് ക്ലാസും ഉൾപ്പടെ കടലിൽ താഴുകയാണ്. നമ്മുടെ ഭവനത്തിൽ ആകെ തീ പടരുകയാണ്. നമ്മുടെ വർഗ്ഗം മൊത്തം രോഗഗ്രസ്തമാണ്. അധികാരികളും അനുയായികളും ഇരുട്ടിലാണ്. ഇനി നമുക്ക് ആദിവാസി, വനവാസി, നഗരവാസി, ബുദ്ധിജീവി എന്നിങ്ങനെ വേർതിരിച്ച് ചികിൽസിച്ച് രക്ഷ നേടാനാവില്ല. ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്നു എന്നതാണ് പ്രശ്നം. ഇതിന് സമ്പന്ന ദരിദ്രഭേദമില്ല. ഓരോരുത്തരും മറ്റുള്ളവരിലേക്ക് വിടരണം എന്നതാണാവശ്യം. ഈ ആവശ്യത്തെ മുൻനിർത്തിയാവണം ഇനി നമ്മുടെ സാമൂഹ്യ പ്രവർത്തനം.

സങ്കോചവും വികാസവും രണ്ടും വേണ്ടതുതന്നെ; മൊട്ടും പൂവും പോലെ. ജന്മനാ സങ്കോചിച്ചിരിക്കുന്ന മനസ്സ് ബോധത്തിന്റെ സ്പന്ദനംകൊണ്ട് സാവധാനം വികസിച്ചുവരുന്ന പ്രക്രിയയാവണം മനുഷ്യജീവിതം. സങ്കോചത്തിൽ നിന്നും സങ്കോചത്തിലേക്ക് ആകുന്നു എന്നതാണ് നല്ല ഭാവിയുടെ മുഖ്യ തടസ്സം. അന്യോന്യം അടുക്കാതെ വെടിച്ചു കീറി അകലുന്ന വിടവുകളിൽ മനുഷ്യന് വേണ്ടാത്ത ക്യമി കീടങ്ങളും പാഴ്‌മരങ്ങളും മുളച്ചുവരും. അവ വിടവ് വർദ്ധിപ്പിക്കുകയും ചെയ്യും. നാം സങ്കോചിച്ച് നമ്മുടെ ഇടയിൽ സ്യഷ്ടിച്ച വിടവുകളിൽ വീണ് അഴുക്കായി തീരുകയാണ് ഉന്നത സങ്കല്പങ്ങളെല്ലാം. ഓടയിൽ വീണ് പോകുന്ന റോസാപ്പൂക്കൾപോലെ മഹത്വങ്ങളെല്ലാം ദുഷ്‌പരിണാമത്തിൽ ആകുകയല്ലേ. ആലോചിച്ചു നോക്കൂ. ഹ്യദയങ്ങളെ സങ്കോചിപ്പിച്ച്, ദൂഷിതമാക്കി, ആ മലിനതയിൽ ക്രൂരതയും കഠോരതയും വളരാൻ അനുവദിക്കുകയല്ലേ നാം.

ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ

ഒരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. ലോകത്ത് ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ? ഭരണകൂടങ്ങൾ വെള്ളവും വായുവും പോലെ പ്രകൃതിയിൽ സ്വയം ഉണ്ടായി വന്നതല്ലല്ലോ. കാട്ടു മൃഗങ്ങളിൽ നിന്നു രക്ഷ നേടാൻ വനവാസികൾ ഒന്നിച്ച് ശബ്ദമുണ്ടാക്കാറുണ്ട്. മൃഗങ്ങളെ അകറ്റാൻ ഒരാളിന്റെ ശബ്ദവും ശക്തിയും പോരാ. ആവശ്യം വരുമ്പോൾ അവർ കൂടിച്ചേരുന്നു. ക്രമേണ മറ്റൊരു വനവാസിയേയും ശത്രുവായി തെറ്റിദ്ധരിക്കുന്നു. ശത്രുവിനെ നേരിടേണ്ടി വരുമ്പോൾ അണികളെ ഒന്നിച്ചു നിർത്തി മുന്നേറുന്നതിന് ഒരു നേതാവ് വേണ്ടിവരും. ഓരോ സമൂഹവും പോരാടേണ്ട സന്ദർഭങ്ങളിൽ നേതാക്കന്മാരെ കണ്ടെത്തും. സംഘബലം അനിവാര്യമായിത്തീരും. വ്യക്തികൾ തമ്മിൽ തുടങ്ങിയ സംശയവും ഭയവും ഉരുണ്ടുകൂടി സംഘങ്ങളായി പരസ്പര സംഘർഷത്തിൽ വരും. സംഘർഷമുണ്ടായാൽ നേതൃത്വം കൂടിയേ തീരു. സംഘങ്ങൾക്കെല്ലാം നേതൃത്വം സംഭവിച്ചുകൊള്ളും. പലപ്പോഴും വിഭാഗീയ ചിന്ത ഏറെയുള്ള മനസ്സുകളാകും നേതൃത്വത്തിൽ വരിക. ആർദ്രചിത്തരായ മനുഷ്യ സ്നേഹികൾ വിഘടിത ഗ്രൂപുകളുടെ നേതൃസ്ഥാനത്തു വരുന്നവരാകില്ല. ഈ നേതൃത്വം ആദ്യമാദ്യം പിന്തുടർച്ചയായി വരില്ലെങ്കിലും പിന്നീട് പാരമ്പര്യമാകും. ഇങ്ങനെ അപകടകാരികളായി മുളച്ചുവരുന്ന സംഘടനകൾക്ക് ഒരുദാഹരണമാണ് ഭരണകൂടം. ഭരണാധികാരികൾ തമ്മിൽ മത്സരിക്കുക മാത്രമല്ല ചെയ്യുന്നത്. തങ്ങളുടെ ഭരണാധികാരത്തിൻ കീഴിലുള്ള ജനങ്ങളുടെ ഇടയിലും വിടവ് ബോധപൂർവ്വം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. ജാതി, മതം, വർഗ്ഗം, കക്ഷി, ഭാഷ, അവകാശങ്ങൾ ഇങ്ങനെ നാനാ പേരുകളിൽ ജനങ്ങളുടെ ഇടയിൽ ധ്രുവീകരണം ഉണ്ടായിക്കൊണ്ടിരിക്കണം എന്നത് ഭരണകൂടത്തിന്റെ നിലനില്പിനാവശ്യമാണ്. ഏറ്റവും അപകടകരമായ പ്രവണത ‘ഞങ്ങളാണ് നിങ്ങളെ രക്ഷിക്കേണ്ടവർ’ എന്ന അബദ്ധധാരണ ജനങ്ങളിൽ വളർത്തി ഉത്തരവാദിത്വബോധമില്ലാത്ത — പൗരുഷവും സ്വാതന്ത്ര്യവും ഉണരാത്ത — അഭയാർത്ഥികളായി ബഹുജനങ്ങളെ വാർത്തെടുക്കുന്നു എന്നതാണ്. നാം തമ്മിലുണ്ടാക്കുന്ന വിടവുകളിൽ നിന്നുണ്ടാകുന്ന ഭരണകൂടങ്ങൾ നമ്മെ തമ്മിൽ ഏറെ അകറ്റുക സ്വാഭാവികമാണ്. ഇതിന് ഭരണാധികാരികൾ കുറ്റക്കാരല്ല. ജനങ്ങളുടെ ആവശ്യമാണ് അവർ നിർവ്വഹിച്ചുതരുന്നത്. നാം തമ്മിൽ അടുത്ത് തമ്മിൽ തമ്മിലുള്ള സംശയങ്ങൾ നീക്കി വിശ്വാസം വളർത്തി അന്യോന്യ ജീവിതം തുടങ്ങിയാൽ ഭരണകൂടങ്ങളുടെ ആവശ്യം ക്രമേണ ഇല്ലാതായിക്കൊള്ളും.

ഭരണകൂടം വേണ്ടതല്ലേ?

അതാ ഒരാൾ വേദിയിലേക്കു വരുന്നുവല്ലോ. എന്റെ സംസാരത്തിനിടയിൽ ഏതവസരത്തിലും സദസ്യർക്ക് ഇടപെടാം. ഒട്ടും മടിക്കേണ്ട. വരിക. താങ്കളുടെ അഭിപ്രായം പറഞ്ഞുകൊള്ളു. എല്ലാവരും ശ്രദ്ധിക്കുക.

എറ്റവും യുക്തിയുക്തമായ ഒരു പ്രസ്താവനയാണ് നാം കേട്ടത്. ഇതൊരു സംശയമല്ല, തീർപ്പാണ്. ഭരണകൂടങ്ങളെ തള്ളിപ്പറയുന്നവർ ഇദ്ദേഹത്തിന്റെ നിഗമനത്തിന് മറുപടി പറഞ്ഞേ തീരു. ഞാൻ ചോദ്യം ഒന്നുകൂടി വ്യക്തമാക്കാം. ‘വ്യക്തി ജന്മനാ ജന്തുവാണെന്ന് നാം സമ്മതിക്കുന്നു. ഭയവും, സ്വകാര്യതയും, ഭോഗാസക്തിയും, അസൂയയും, കോപവും, നശീകരണവാസനയും എല്ലാം ഗുണഗണങ്ങളെക്കാൾ മുന്നിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കും സാധാരണക്കാരിൽ. അവർ സാധനചെയ്ത് ഗുണവികാസത്തിന് ശ്രമിക്കാറുമില്ല. ഇത്തരക്കാരിൽ നിന്ന് സമൂഹത്തിലുണ്ടാകുന്ന ഹീനകൃത്യങ്ങളെ നിയന്ത്രിക്കാൻ ഒരു ശക്തികേന്ദ്രം ആവശ്യമാണ്. വിശന്ന രണ്ടുപേർ ഒരു മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന മാമ്പഴം കണ്ട് ഓടുന്നു. ഒരാൾക്ക് അവ കിട്ടി. അയാൾ പെറുക്കിക്കൊണ്ടിരിക്കുമ്പോൾ അപരൻ അവ തട്ടിപ്പറിക്കുകയും അയാളെ അടിച്ചു വീഴ്ത്തുകയും ചെയ്തിട്ടു മാമ്പഴം മുഴുവൻ എടുത്തു വീണവന്റെ തോർത്തഴിച്ച് അതിൽ കിഴികെട്ടി ഒരു ചവുട്ടും കൊടുത്തിട്ടു വീട്ടിൽ കൊണ്ടു പോകുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന ഈ അവസ്ഥയിൽ ദുർബലരെ രക്ഷിക്കുവാൻ സംഘ ബലം കുടിയേ തീരു. ഈ സംഘബലമാണു ഭരണകൂടം. ഭരണകൂടം വേണ്ടെന്നായാൽ ഭൂമി ചട്ടമ്പികളുടെ നാടാകും. ബലവാൻ തോന്നിയതൊക്കെ ചെയ്യും. മറ്റുള്ളവർ ഭയന്ന് അവന് അടിമകളാകുകയേ ഉള്ളു. ഇങ്ങനെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നു സാധാരണക്കാരനു രക്ഷ കിട്ടുന്നതു ഭരണകൂടത്തിലൂടെയാണു്. അതിനു പല പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. ഭരണകൂടങ്ങൾ തന്നെ ചട്ടമ്പികളാകുന്നുമുണ്ട്. അതു പരിഹരിക്കുകയും വേണം. എന്നാൽ അതു വേണ്ടെന്നു വച്ചാൽ ഭൂമിയിൽ ആർക്കും ഒരു നിമിഷം സ്വസ്ഥ ജീവിതം സാദ്ധ്യമാവുകയില്ല. കഴിഞ്ഞ കാലം നാം ഓർക്കണം. മേലാളന്മാർ വേലക്കാരെ അടിച്ചു ചവുട്ടിക്കൊന്നു കുഴിച്ചു മൂടിയാലും ആരും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്ന് അതു ചോദ്യം ചെയ്യപ്പെടും. കോടതി ശക്തമാണ്. അതുകൊണ്ട് അരാജകത്വം ഒരിക്കലും അഭിലഷിച്ചുകൂടാ. മനുഷ്യൻ നല്ലവനല്ല. അവനിൽ രണ്ടും ഉണ്ട്. നിയന്ത്രിക്കാൻ ഒരു കേന്ദ്രമില്ലെങ്കിൽ ദുർബലർ ഏറെ ദുരിതം അനുഭവിക്കേണ്ടി വരും.’ ഈ അഭിപ്രായം നമുക്കു പരിശോധിച്ചു നോക്കാം.

നിയന്ത്രണം വേണമെന്നതിൽ എനിക്കു സംശയമില്ല. നിയന്ത്രണം ഫലപ്രദമാവണം. ഇന്നു ഫലപ്രദമാണോ? അല്ലെന്നു സമ്മതിക്കേണ്ടി വരും.

പുതിയ സംവിധാനം

ഇതിനു നമുക്ക് ഒരു പുതിയ സംവിധാനം വേണം. തറക്കൂട്ടം, അയൽക്കൂട്ടം, ഗ്രാമക്കൂട്ടം എന്ന മൂന്നു വീലുകളിൽ നമ്മുടെ സമൂഹ ജീവിതത്തെ സംവിധാനം ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടും. ഇന്നത്തെ അധികാര കേന്ദ്രീക്രതമായ ഭരണകൂട സംവിധാനത്തിന്റെ ദോഷങ്ങൾ ഈ പുതിയ ത്രിതല സംവിധാനത്തിൽ അത്ര വരില്ല. സകല പ്രവർത്തികളും കുടുംബബോധാടിസ്ഥാനത്തിലായിരിക്കും. പ്രതിഫലമേ ഉണ്ടാവില്ല. അടുത്തടുത്ത എട്ടു പത്തു വീടുകൾ നിത്യേന കൂടി അന്യോന്യ ബന്ധം ഉറപ്പിക്കുകയും പരസ്പരാനന്ദമായി കൂടി ആലോചിച്ച് ജീവിക്കുകയും ചെയ്യുകയാണ് തറക്കൂട്ടം. തറക്കൂട്ടങ്ങളായിരിക്കും ഭാവി സമൂഹത്തിന്റെ സാമൂഹ്യ അടിത്തറ. ലോകമാകെ മനുഷ്യർ ഉള്ള എല്ലായിടത്തും തറക്കൂട്ടങ്ങൾ മുളച്ചു വരണം. കൂടി ആലോചന സമൂഹങ്ങൾ, ഈ ചെറു സമൂഹങ്ങൾ കണ്ണി ചേർന്നുണ്ടാകുന്ന ഒരു സംവിധാനമായിരിക്കും പുതിയ ലോകജീവിത വ്യവസ്ഥ. ഓരോ കണ്ണിയും ലോകത്തിനു വേണ്ടി ചലിക്കും. ഒരാളും അവനവനിലേക്ക് സങ്കോചിച്ചു പോകില്ല. അതിന് ആവശ്യം വരില്ല. സാഹചര്യം ആകെ മാറും. മനോഭാവം വിശാലതലത്തിലേക്ക് ഉയരും. എന്നാലും വ്യക്തികളിൽ ദൗർബല്യവും, കുറ്റവാസനകളും ഉണ്ടായെന്നു വരും. അന്നന്നു കൂടുന്ന തറക്കൂട്ടങ്ങൾ അപ്പഴപ്പോൾ അതറിഞ്ഞ് കൈകാര്യം ചെയ്തുകൊണ്ടിരിക്കും. മുളയിലേ ശ്രദ്ധിക്കുന്നതിനാൽ കുറ്റവാസനകൾക്ക് വൻവൃക്ഷമായി വളരാൻ കഴിയാതെ വരും. തറക്കൂട്ടങ്ങൾ മതിയാകാതെ വരുമ്പോൾ മാത്രം അയൽക്കൂട്ടങ്ങൾ ചലിച്ചാൽ മതി. അതിനും മാറ്റാൻ കഴിയാത്ത തടസ്സങ്ങൾ ഗ്രാമക്കൂട്ടത്തിൽ മാറും. പത്ത് വീട് ഒരു തറ, അഞ്ച് തറ ഒരയൽക്കൂട്ടം (50 വീട്), അഞ്ച് അയൽക്കൂട്ടം ഒരു ഗ്രാമക്കൂട്ടം (250 വീട്). ‘ദർശനം’ 1973-ൽ ഇങ്ങനെയൊരു പ്ലാൻ സംവിധാനം ചെയ്തിരുന്നു. എല്ലായിടത്തും തറക്കൂട്ടങ്ങൾ ശരിയായി നടന്നാൽ അതിനുപരി ഒന്നും വേണ്ടി വരില്ല. പിന്നീട് അതും വല്ലപ്പോഴും കൂടിയാലും മതി എന്നുവരും. സംഭവസ്ഥലത്ത് തത്സമയം ആളുകൾ ചേർന്ന് വേണ്ടത് ചെയ്തു കൊള്ളും. പരിചിത സമൂഹത്തിന് അതിലെ ഒരു വ്യക്തിയെ നിയന്ത്രിക്കുവാൻ കഴിയുന്നതു പോലെ മറ്റാർക്കും കഴിയുകയില്ല.

ഈ സമൂഹവും കുറ്റവാസനയുള്ളതായി പോയാലോ എന്നൊരു പ്രശ്നം വരും. അവിടെ മനുഷ്യനിൽ തിന്മ തന്നെയല്ല നന്മയും ഉണ്ടെന്ന സത്യത്തിന് പ്രകാശനം സംഭവിക്കും. അന്ന് ലോകമാകെ തറക്കൂട്ടങ്ങളാകുന്ന ചെറുമൺചിരാതുകൾ കത്തിനിൽക്കുകയാൽ ഒന്നു കെട്ടാൽ അടുത്തതിൽ നിന്നും കത്തിക്കാം. ഇന്നത്തെ വൻകിട ഭരണകൂടങ്ങൾ പോലെ ഒറ്റ സൂര്യന്റെ പ്രഭയിലാണ് എല്ലാം എന്നു വന്നാൽ ആ ഒന്നു കെട്ടുപോയാൽ സർവ്വത്ര ഇരുട്ടാകും. ചെറുതിരികളുടെ ഈ വെട്ടം മനുഷ്യന് ഭൂമിയിൽ ആനന്ദമായി ജീവിക്കാൻ ധരാളം മതിയാകും. ഇതിലേക്കാണ് ലോകം സാവധാനം തിരിഞ്ഞുവരുന്നത്. എന്നാൽ നമ്മുടെ ഗവണ്മെന്റുകൾക്ക് ഇത് ബോധ്യമായിട്ടില്ല. ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്നുമില്ല. ബഹുജനങ്ങൾ ഇന്നും സർക്കാരിൽ നിന്നും കിട്ടുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. ആ വഴി ജനശ്രദ്ധ ആകർഷിക്കുവാനാണ് ഗവണ്മെന്റുകളും ശ്രദ്ധിക്കുന്നത്. യഥാർത്ഥ തറക്കൂട്ടങ്ങൾ ജനങ്ങൾ രൂപീകരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഭരണകൂടങ്ങളുടെ ആവശ്യം നമ്മുടെ ജീവിതത്തിൽ കുറഞ്ഞു കുറഞ്ഞു വന്ന് കൊഴിഞ്ഞുപൊയ്ക്കൊള്ളും. സർക്കാരുകളെ എതിർക്കേണ്ട ആവശ്യമില്ലന്നുതന്നെയല്ല എതിർത്താൽ അവയ്ക്കൊരിക്കലും കൊഴിയാനാകാതെ നിർബ്ബന്ധമായി നിലനിൽക്കേണ്ടിയും വരും. തന്നെയല്ല ഇന്നിപ്പോൾ ഇവയുടെ നിലനില്പ് ആവശ്യവുമാണ്. എന്നാൽ ബഹുജനശ്രദ്ധ ഭരണകൂടങ്ങളിൽ നിന്ന് മുഖംതിരിക്കേണ്ടിയിരിക്കുന്നു. അഭിമുഖസമൂഹമാകാൻ എത്ര വേഗം സാധിക്കുമോ അത്ര വേഗം ഭീകാരാന്തരീക്ഷം ഒഴിവായിക്കൊള്ളും. അവിടെയാണ് വ്യക്തിപരവും സാമൂഹ്യവുമായ മനോവികാസ സാധന തുടങ്ങണം എന്ന വസ്തുത തെളിയുന്നത്. അതായത് നമ്മുടെ വംശം ആരോഗ്യകരമായ ഒരു ജീവിതപാതയിൽ ഇതുവരെ വന്നിട്ടില്ല. വരണമെങ്കിൽ ഒരോരുത്തരും എല്ലാവർക്കും വേണ്ടി ഉള്ളവരാണെന്ന വിചാരവും ബോധവും ഭാവവും പെരുമാറ്റവും ശീലിച്ചേ തീരു. അതിനു വേണ്ടതു വ്യക്തിപരമായ സാധനതന്നെയാണു. ‘സാധന’ എന്ന പദം ഉപയോഗിക്കുമ്പോൾ അതിനു വിചാരപരവും കർമ്മപരവുമായ രണ്ടു വശങ്ങൾ ഉണ്ട്. അയൽക്കാരനുവേണ്ടിക്കൂടിയാണു ഞാൻ എന്ന ഭാവന ഉള്ളിൽ സദാ വേണം. അയൽ‌പറമ്പിലെ പടവലപ്പന്തലിൽ പുഴു നോക്കാനും വെള്ളം നനയ്ക്കാനും ഞാൻ സമയം കണ്ടെത്തുകയും വേണം. ഇതു രണ്ടുമാണു സാധന എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. മാനസികവും ശാരീരികവുമായി അന്യോന്യ ജീവിതം നയിക്കലാണു സാധന. ഈ സാധന എല്ലാവരും തുടങ്ങണം. അതിനു പ്രേരണ നൽകുന്നവരുടെ എണ്ണം കൂടിവരുന്നതിനനുസരിച്ച് സമൂഹം ആർദ്രമാകുകയും ഒരു സമയം അതു ലോകവ്യാപകമാകുകയും ചെയ്യും. എല്ലാ വീടുകളും, എല്ലാ വ്യക്തികളും എനിക്കുള്ളത്, ഞാൻ അവർക്കുമുള്ളത് എന്ന അനുഭവം ഉണരുന്നതോടു കൂടി ലോകം ആകെ പരസ്പരാനന്ദത്തിൽ വരും. ഈ ലക്ഷ്യത്തിലേക്കാണു നാം ഇനി ചുവടുവെയ്ക്കേണ്ടത്. നവലോകം മനുഷ്യവർഗ്ഗത്തിന്റെ ജീവിത ലക്ഷ്യമാകണം. അതിന്റെ ആത്മഭാവമാണ് ആരും അന്യരല്ല; എല്ലാവരും എനിക്കുള്ളവർ എന്ന അനുഭൂതി. ഈ ഒരു കാര്യം സാധിക്കുന്നതോടുകൂടി നാണയത്തിന്റെ ആവശ്യം ആർക്കും ഇല്ലാതാകും. നാണയമുക്ത സമൂഹം വിടർന്നു വരും. അദ്ധ്വാനത്തിനു കൂലിയും ഉല്പന്നങ്ങൾക്കു വിലയും പഴയകാല ഓർമ്മയായി മാറും. പ്രതിഫലം നാണയമല്ല; ആനന്ദമാണ് എന്ന കാഴ്ചപ്പാടിനെപ്പറ്റി സദസ്സിന്റെ അഭിപ്രായം അറിയണം.

നാണയം വേണ്ടതല്ലേ

ഒരു സഹോദരൻ വരുന്നു. ശരി വരു; പറയൂ. ഇദ്ദേഹം പറഞ്ഞതു കേട്ടുവല്ലോ. ഭരണകൂടം ഇല്ലെങ്കിൽ ലോകജീവിതം അസാദ്ധ്യമാകും എന്ന അഭിപ്രായം പോലെതന്നെയാണ് ഇപ്പോൾ ഇദ്ദേഹം ഉന്നയിച്ച ചോദ്യവും. “നാണയം ഇല്ലെങ്കിൽ എന്തെങ്കിലും നടക്കുമോ. നാണയം കൈമാറുന്നതിനു പകരം സാധന കൈമാറ്റം-ബാർട്ടർ സിസ്റ്റം-പ്രയാസമല്ലേ. എന്തിന് നാം ആ ഭാരം ചുമക്കണം. നമ്മുടെ തലമുറ അനുഭവം കൊണ്ട് ഉപേക്ഷിച്ചു കളഞ്ഞ ആ സമ്പ്രദായം നാം ഇനിയും സ്വീകരിക്കണമോ. ഒരു കാര്യം വ്യക്തം. പകരത്തിനു പകരം എന്തെങ്കിലും ഒന്നു വേണം. എനിക്ക് ഞാൻ പരിശ്രമിച്ചുണ്ടാക്കിയതല്ലാത്ത ഒന്നു കിട്ടണമെങ്കിൽ അപരന്റെ പരിശ്രമത്തിനുള്ള ഒരു പ്രതിഫലം കൊടുക്കേണ്ടിവരും. അതുപോലെ എന്റെ പരിശ്രമത്തിന്റെ ഫലം അപരന് നൽകുന്നതിന് എനിക്കും ഒന്ന് കിട്ടേണ്ടിഅരും. ഈ കൊടുക്കൽ വാങ്ങൽ വേണ്ടെന്നു വന്നാൽ ഉത്പാദനത്തിനുള്ള പ്രേരണ നിലച്ചുപോകും. കഠിനാദ്ധ്വാനം വേണ്ട കാര്യങ്ങൾക്ക് ആരും മുന്നോട്ടു വരില്ല. അവനവന് പ്രയോജന ഉണ്ടാകും എന്ന തോന്നൽ ഉണ്ടാവാതെ വന്നാൽ വ്യക്തി ഉദാസീനനാകും. കടലിലും വനത്തിലും മനുഷ്യർ സാഹസികമായി ഇടപെടുന്നത് നേട്ടങ്ങൾക്കു വേണ്ടിയാണ്. നേട്ടം ഒന്നുമില്ലെന്നു വന്നാൽ ചലന ശക്തി പാഴായി പോകും.”

നാണയം കൂടിയേ തീരൂ

ഈ യുവാവിന്റെ ചോദ്യം നമുക്ക് വിശകലനം ചെയ്തു പഠിക്കാം. അതാ മറ്റൊരാൾ. വരൂ. പറയൂ. ശരി ഇദ്ദേഹം പിൻതാങ്ങിയിരിക്കുന്നു. “എനിക്ക് ലണ്ടൻ വരെ പോകണം. ഒരു രോഗിയുടെ ചികിൽസയ്ക്കാണ്. പണമില്ലാതെ എനിക്ക് യാത്ര ചെയ്യുവാനോ ചികിൽസ നേടുവാനോ കഴിയുമോ.”

ഇനിയും അഭിപ്രായങ്ങൾ വരട്ടെ.

ഓട്ടം അപകടമാണ്

ഒരു കാര്യം ഞാൻ സമ്മതിക്കുന്നു. സകലരും ഇന്ന് നാണയത്തിന്റെ പിന്നാലെ ഓടുകയാണ്. അപകടകരമാണീ ഓട്ടം. ഒരു പരിഹാരം ഇതിനു കണ്ടത്തേണ്ടതാണ്.

വ്യാപാരശാലവേണ്ടേ

ഞാൻ ചോദിക്കുന്നത് നാണയ വ്യവസ്ഥ ഇല്ലാതായാൽ നമ്മുടെ വ്യാപാരശാലകളുടെ ഗതി എന്താവും. ബാങ്കുകൾ ഉണ്ടാവുമോ. ശമ്പളവും കൂലിയും ഇല്ലെന്നായാൽ ആരെങ്കിലും പണി എടുക്കുമോ! ഉല്പന്നങ്ങൾക്ക് വില ഇല്ലെന്നായാൽ ഉല്പാദനം നടക്കുമോ. വളരെ ആലോചിച്ചേ നാണയത്തെ തള്ളി ചിന്തിക്കാവൂ.

നാണയമില്ലാത്ത സമൂഹം

മറ്റെല്ലാറ്റിനെക്കാളും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു നാണയരഹിത സമൂഹം എന്ന കാഴ്ച്ചപ്പാട്. ഇത്ര വളരെപ്പേർ ഈ ചർച്ചയിൽ പങ്കെടുത്തതിൽ എനിക്കു സന്തോഷമുണ്ട്. ദുഃഖവുമുണ്ട്. എന്റെ ദുഃഖം ഞാൻ പറയട്ടെ. നാം ഇതുവരെ ചിന്തിച്ച് അംഗീകരിച്ചു പോന്ന നിഗമനങ്ങളെല്ലാം ‘നീറ്റിൽ വരച്ച വരപോലെ ആയല്ലോ’ എന്നതാണെന്റെ ദുഃഖം. ഞാനതു വ്യക്തമാക്കാം. നാം ഒരു വീട്ടുകാരാണെന്ന് ഈ യോഗത്തിന്റെ തുടക്കത്തിൽ അംഗീകരിച്ചുവല്ലോ. ഉള്ളിൽ നിന്നാണ് ആ നിഗമനം എങ്കിൽ ഇപ്പോൾ ഈ ചോദ്യം ഉണ്ടാകുമായിരുന്നുവോ. കുടുംബാംഗങ്ങൾ തമ്മിൽ അദ്ധ്വാനത്തിനോ ഉല്പാദനത്തിനോ, ഉപഭോഗത്തിനോ എന്തിനെങ്കിലും ഇന്ന് നാണയം ഉപയോഗിക്കാറുണ്ടോ? വീട്ടിൽ അമ്മ ചീരനട്ടാൽ അച്ഛൻ കൂലികൊടുക്കുന്നുണ്ടോ. കുട്ടികൾ വെള്ളം കോരുന്നത് കൂലിയ്ക്കല്ലല്ലോ. വീടുകളിൽ പാചകത്തിനും, ഭക്ഷണത്തിനും ഒന്നിനും കൂലിയും വിലയുമില്ല. ഇത് നമ്മുടെ നിത്യാനുഭവമാണ്.

ലോകമാകെ എല്ലാ വീടുകളിലും ഇതു എന്നും നടന്നുപോരുന്നു. കുടുംബാംഗങ്ങളുടെ ഇടയിൽ ബാർട്ടറുമില്ല നാണയവുമില്ല. പകരത്തിനു പകരം എന്നൊരാവശ്യമേ വരുന്നില്ല. വെളുപ്പിനെഴുന്നേറ്റാൽ രാത്രി 11 ന് ഉറങ്ങുന്നതുവരെ തന്റെ വീട്ടിൽ വിവിധതരം പണിചെയ്യുന്ന ഒരമ്മയ്ക്കു കിടക്കാൻ നേരത്തു കൂലി കിട്ടിയോ എന്നൊരു വിചാരം ഉണ്ടാകാറുണ്ടോ? വീട്ടിൽ ആർക്കും ഒരു ജോലിക്കും അങ്ങിനെ ഒരു വിചാരം ഉണ്ടാകാറില്ലല്ലോ. അതുകൊണ്ടു അവർ പണിചെയ്യാതിരിക്കുന്നുണ്ടോ? ഉദാസീനത കാട്ടുന്നുണ്ടോ? തോട്ടിപ്പണിവരെ ചെയ്യാറില്ലേ. നമ്മുടെ വീടാണു ഈ ഭൂമി. നമെല്ലാം ഒരേ വീട്ടുകാരാണു. നമ്മുടെ ഈ വീടു ആകാശത്തുകൂടി നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത്യത്ഭുതകരമായ ഒരു യാനപാത്രമാണു നമ്മുടെ ഭൂമി. നാം ഓരോരുത്തരും എവിടെ നിന്നോ ഈ വീട്ടിൽ വന്നു പിറന്നു. അല്പസമയത്തിനകം ഇവിടെ നിന്നു വിട്ടുപോകുകയും ചെയ്യും. അതിനിടയിൽ നമുക്കിടപെടേണ്ടി വരുന്നവർ എത്രയോ കുറവാണ്. ഇപ്പോൾ നാം അറുനൂറു കോടി അംഗങ്ങൾ ഉണ്ടെന്നാണു ഊഹക്കണക്ക്. അതിൽ എത്രയോ കുറച്ചുപേരുമായി മാത്രമേ നമുക്കിടപെടാൻ കഴിയുന്നുള്ളു. അവരെ സ്വന്തമാണെന്നു തിരിച്ചറിഞ്ഞു ജീവിക്കണം എന്നാണു നാം നിശ്ചയിച്ചതു. ഈ സത്യത്തിന്റെ മുൻപിൽ വിലയ്ക്കും കൂലിയ്ക്കും എന്തു സ്ഥാനം. നാണയത്തിനെന്തു കാര്യം. ഒരാൾ വിശന്നും മറ്റൊരാൾ നിറഞ്ഞും കഴിയേണ്ടി വരുന്നതു ഈ സത്യത്തെ മുൻനിറുത്തി ജീവിക്കാത്തതു കൊണ്ടല്ലേ. ഒരു വീട്ടിൽ ഒരാൾക്കു പ്രതിമാസ ശമ്പളം ഉണ്ട്. മറ്റൊരാൾ മന്ദബുദ്ധിയാണ്. അയാൾക്കുവേണ്ടി ചെലവുചെയ്യുവാൻ ഉദ്ദ്യോഗസ്ഥനു വല്ല മടിയും ഉണ്ടോ? ഉണ്ടെങ്കിൽ ആ വീട്ടിൽ സ്വസ്ഥത ഉണ്ടാവില്ല. വീട് എന്ന സങ്കല്പത്തിൽ ഉള്ളവരും ഇല്ലാത്തവരും എന്ന വ്യത്യാസമില്ല. ഉച്ചനീചത്വങ്ങളൊന്നുമില്ല. സ്വകാര്യ സമ്പാദ്യമില്ല. വാതിലുകൾ തുറന്നുകിടക്കും. സഞ്ചാര തടസ്സമില്ല. വീടിനകത്തു ആരെങ്കിലും ആർഭാടം കാട്ടാറുണ്ടോ? ഭരണസമിതി ഉണ്ടോ.

ഭൂമി നമ്മുടെ വീട്, നാം ഒരേ വീട്ടുകാർ എന്ന വസ്തുത നാം അംഗീകരിച്ചാൽ, അത്തരത്തിൽ കുടുംബജീവിതം നിലവിൽ വന്നാൽ അന്ന് നാണയത്തിന്റെ ആവശ്യം ആർക്കും വരില്ല. ഭൂമിയിൽ എവിടെയും ആകാശമാർഗ്ഗം സഞ്ചരിക്കാം. പൈലറ്റ് പൈലറ്റാകുന്നത് എല്ലാവർക്കും വേണ്ടിയാണ്. വിമാനം നിർമ്മിക്കുന്നവർ വീട്ടാവശ്യം എന്ന നിലയിൽ ഭംഗിയായും ഉറപ്പായും നിർമ്മിക്കുന്നു. കൃഷി ചെയ്യുന്നവർ ഉല്പന്നം ഏറ്റവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കും. തന്റെ വീട്ടുകാർക്ക് കഴിക്കാനുള്ള ഭക്ഷണ വസ്തുക്കളിൽ ആരെങ്കിലും മായം ചേർക്കുമോ. എല്ലാവരും ഭാവനാലോകത്തേക്ക് ഉയർന്ന് നമ്മുടെ ലോകത്തെ വീക്ഷിക്കു. കുടുംബ ബോധത്തിൽ കൃഷി ആരംഭിച്ചാൽ ഉല്പന്നങ്ങൾ നന്നായിരിക്കുമെന്നു മാത്രമല്ല കൃഷിഭൂമി തരിശുഭൂമിയായി മാറുകയും ഇല്ല. ഇന്നത്തെ കൂലി ഏർപ്പാട് കൊണ്ട് എന്തു പറ്റി. ഭൂമി തരിശായി. കൈകൾ ഉപയോഗശ്യൂന്യമായി. വയറ്റിൽ വിശപ്പും തലയിൽ പകയും. ഉദ്യോഗസ്ഥന്റെ പറമ്പ് മതിൽക്കുള്ളിൽ ശൂന്യമായി കിടക്കുന്നു. അടുത്ത വീട്ടിലെ പണിക്കാരൻ ജോലി കിട്ടാതെ പട്ടിണിയിലും കിടക്കുന്നു. എന്തൊരു കഷ്ടമാണിത്. നാം എന്തിനിങ്ങനെ ജീവിക്കുന്നു. എല്ലാവർക്കും അസ്വസ്ഥത ജനിപ്പിച്ചുകൊണ്ട് സ്വകാര്യതയ്ക്ക് വിളയാടാൻ നാം നമ്മെ വിട്ടുകൊടുത്തുകളഞ്ഞുവല്ലോ.

ഭൂമിയിൽ വ്യാപാരശാലകളും ബാങ്കുകളും ബഡ്ജറ്റും ആവശ്യമില്ല. യാത്രയ്ക്ക് ടിക്കറ്റുവേണ്ട. ഇതൊക്കെ കൃത്രിമമാണ്. നാം വിവേകശൂന്യരായി തെറ്റായി രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് ഇതൊക്കെ വേണ്ടതാണെന്നു നമുക്ക് തോന്നുന്നത്. തികച്ചും സത്യവിരുദ്ധമായ ഒരു വിദ്യാഭ്യാസമാണ് നമുക്കിന്ന് കിട്ടുന്നത്. ഇത്തരം വിദ്യാലയങ്ങളേ നമുക്കാവശ്യമുള്ളതല്ല. മാർക്ക്, റാങ്ക്, ഡിഗ്രി തുടങ്ങിയ ശബ്ദങ്ങൾ മാനുഷികമല്ല. നമുക്കാരേയും തോൽപിക്കാനില്ല. ഒന്നിച്ചു മുന്നോട്ടു നീങ്ങുകയാണ് നമുക്കാവശ്യം. അതിനുപകരിക്കേണ്ട നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് സാമ്പത്തിക സ്ഥാപനങ്ങളായി മാറിപ്പോയി. അവയെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയേ തീരൂ.

ഇതാ ഒരു കുറി ഇവിടെ കിട്ടിയിരിക്കുന്നു. വായിക്കാം. “നാണയത്തെപ്പറ്റി താങ്കളുടെ വീക്ഷണം ഒന്നു കൂടി വ്യക്തമാക്കിയൽ കൊള്ളാം”

നാണയത്തെ എതിർക്കരുത്

നാണയം ആവശ്യമില്ലാതാകുന്ന ഒരു ലോകത്തെപ്പറ്റി ഭാവന ചെയ്യാമെന്നല്ലാതെ, ഒരിക്കലും അത് സംഭവമാകുമെന്ന്, സമൂല പരിവർത്തനം ഉണ്ടാവണം എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവരിൽ പലരും കരുതുന്നില്ല. വളരെ ചുരുക്കം പേർക്കു മാത്രമേ ആ കാഴ്ചപ്പാടുള്ളു. ദർശനത്തിന്റെ വീക്ഷണത്തെ ‘സ്വപ്ന ഭാവന’ എന്നു പറഞ്ഞ് പലരും തള്ളുന്നത് ഭരണകൂടം, നാണയം ഈ രണ്ട് വസ്തുതകളെ അംഗീകരിക്കാതിരിക്കുന്നതു കൊണ്ടാണ്. ദർശനം ഭാവന ചെയ്യുന്ന ലോകത്ത് നാണയം ഉണ്ടാവില്ല. രാഷ്ട്രാതിർത്തികൾ സദാ തുറന്നു കിടക്കും. സർവ്വധികാരികളായ ഭരണകൂടങ്ങൾ ഉണ്ടാവില്ല. എന്നാൽ ഇത് ചരിത്രത്തിനു നിരക്കുന്നതല്ല. സമൂഹത്തിന്റെ നിലനില്പിന് ഈ രണ്ടു ഘടകങ്ങളും ആവശ്യമാണ് എന്ന വിശ്വാസം ലോക സമൂഹത്തിനുണ്ട്. നമ്മുടെ നേതാക്കന്മാരും ചിന്തകന്മാരും മഹാ പുരുഷന്മാരും ഈ രണ്ടിനേയും അംഗീകരിച്ചാണ് ചിന്തിക്കുന്നത്. ദർശനം എന്തുകൊണ്ട് വ്യത്യസ്ഥ വീക്ഷണം പുലർത്തുന്നു എന്നറിയുവാൻ താല്പര്യപ്പെടുന്നവരോട് പറയട്ടെ.

ദർശനം നാണയത്തേയും ഭരണകൂടത്തേയും എതിർക്കുന്നില്ല. ദർശനത്തിന്റെ പരിവർത്തന വിചാരം തുടങ്ങുന്നതു മൈത്രിയിലാണു. നമുക്കു മറ്റു മനുഷ്യരെ ബന്ധുക്കളായി കാണാൻ കഴിയുമോ? ചോദ്യം എന്നോടാകട്ടെ. ലോകത്തുള്ള മനുഷ്യരെ വേണ്ടപ്പെട്ടവരായി കരുതാൻ താങ്കൾക്കു കഴിയുന്നുണ്ടോ എന്നു ഞാൻ എന്നോടു ചോദിക്കുന്നു. എന്റെ മറുപടി ഞാൻ ആ പരിശീലനത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണു. ഒരാളെ എന്റെ ബന്ധുവായി കരുതാൻ ഇപ്പോൾ എനിക്കു അയാളുടെ ജാതിമതാദിഗ്രൂപ്പുകളെപ്പറ്റി അറിയേണ്ടതില്ല. ഞാൻ അതന്വേഷിക്കാറേ ഇല്ല. എന്നാലും ജീവിതത്തിന്റെ പ്രാരംഭത്തിൽ കിട്ടിയ തെറ്റായ പ്രവണതകളിൽ നിന്നു ഞാൻ മുക്തമായിട്ടില്ലെന്നു എനിക്കറിയാം. വെറും സാധാരണക്കാരനായ എനിക്കു മൈത്രീഭാവന ഇത്രയെങ്കിലും പരിശീലിക്കാനാകുമെങ്കിൽ ആഗ്രഹിച്ചാൽ ആർക്കുമതു സാധിക്കും. ഒരു മനുഷ്യനു മറ്റു മനുഷ്യരെ തന്റെ ഉറ്റവരായി കരുതി പെരുമാറാൻ കഴിയുമെന്നാണു എന്റെ അനുഭവം. എന്നാൽ അതിനു പരിശീലനം വേണം. പരിശീലിക്കണമെങ്കിൽ വേണമെന്ന തോന്നലുണ്ടാവണം. ഇതുണ്ടാവുന്നില്ല. ഇങ്ങനെ ഒരാവശ്യ ബോധം നമ്മുടെ ആളുകളിൽ ജനിക്കുമോ? അതിന്റെ സാദ്ധ്യതയെപ്പറ്റിയാണു ചിന്തിക്കേണ്ടത്.

ഇതിനു വ്യക്തിപരവും സാമൂഹ്യവുമായ പരിശീലനം നടക്കണം. ലോകവ്യാപകമായി നടക്കണം. സർവ്വ മാധ്യമങ്ങളും, മൈത്രീഭാവം സകല മനസ്സുകളിലും വളർത്തി എടുക്കുക ലക്ഷ്യമാക്കണം. വ്യക്തികൾ തമ്മിലുള്ള ജീവിതബന്ധം സുദൃഢമായി വരുന്നതിനനുസരിച്ചു ഭൂമിയിൽ സംഭവിക്കുന്ന നിരവധി മാറ്റങ്ങളിൽ സുപ്രധ